Investments

ഇപിഎഫ്ഒ പലിശ നിരക്ക് 8.55 ശതമാനം നിലനിര്‍ത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

സര്‍ക്കാര്‍ ജീവനക്കാരുടെ ഇപിഎഫ്ഒ  പലിശ നിരക്ക് 8.55 ശതമാനക്കാന്‍ തന്നെ സാധ്യത. ആറ് ജീവനക്കര്‍ ഇപിഎഫ് ഫണ്ട് കൈപറ്റുന്നത് കൊണ്ടാണ് 208-2019 സാമ്പത്തിക വര്‍ഷം 8.55 ശതമാനമായി പലിശ നിരക്ക് നലിനര്‍ത്താന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഫിബ്രുവരി 21 ന് നടക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ട്രസ്റ്റിയുടെ യോഗത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷം പലിശ നിരക്ക് ഈടാക്കതിരിക്കാനുള്ള നിര്‌ദേശം പരിഗണിച്ചേക്കും. 

അതേ  സമയം  ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ 8.55 ശതമാനത്തില്ഡ പലിശ നിരക്കില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. 8.55 ശതമാനം ഇപിഎഫ്ഒ പലിശ നിരക്ക് കുറക്കുമെന്ന വാര്‍ത്തയും പരക്കുന്നുണ്ട്. 

2017-2018 സാമ്പത്തിക വര്‍ഷമാണ് ഇപിഎഫ്ഒ പലിശ നിരക്ക് 8.55 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് ഈ തീരുമാനമെനടുത്തത്. അതേ സമയം മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പുതുക്കിയ പലിശ നിരക്ക് ഇങ്ങനെയാണ് ഇപിഎഫ്ഒ 2017-18 കാലഘട്ടത്തില്‍ 8.55 ശതമാനം പലിശ പുതുക്കി. 2016-17 ല്‍ 8.65 ശതമാനവും, 2015-16 ല്‍ 8.8 ശതമാനവുമാണ് നിരക്ക്. 2013-14 ,2014-15 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് 8.75 ശതമാനവുമാണ് നിരക്ക്. 2012-13 സാമ്പത്തിക വര്‍ഷത്തിലാണ് പലിശ നിരക്ക് 8.5 ശതമാനമാക്കിയത്. 

 

Author

Related Articles