Lifestyle

വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്; മൂന്ന് മാസത്തിനിടെ വാഹന നിര്‍മ്മാണ കമ്പനികള്‍ പിരിച്ചുവിട്ടത് രണ്ട് ലക്ഷത്തിലധികം ജീവനക്കാരെ

വാഹന നിര്‍മ്മാതാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വാഹന വിവില്‍പ്പനയില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നിലപാടിലേക്ക് വാഹന നിര്‍മ്മാണക്കള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാഹന നിര്‍മ്മാതാക്കള്‍ രാജ്യത്താകെ രണ്ട് ലക്ഷം തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് ആട്ടോമൊബൈല്‍സ് ഡീലേര്‍സ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള വിവരം പുറത്തുവിട്ടത്. 

ജൂലൈമാസം അവാസനിച്ചപ്പോള്‍ പാസഞ്ചര്‍ കാര്‍ വിപണി രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. ഇതുമൂലം രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഉത്പാദനം നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. വിപണിയിലെ പ്രതിസന്ധി മൂലം വിവിധ കമ്പനികളുടെ വാഹനങ്ങള്‍ ഫാക്ടറികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാരുതി സുസൂക്കിയുടെ ആഭ്യന്തര പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ ഏകദേശം 37 ശതമാനം ഇടിവാണ് ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഹുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഹോണ്ട കാര്‍സിന്റെ വില്‍പ്പനയില്‍ 48.6 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുളിലൂടെ തുറന്നുകാട്ടുന്നത്. 

എന്നാല്‍ രാജ്യത്തെ വാഹന വില്‍പ്പനയില്‍ 40 ശതമാനം വഹരെ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിവധ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജോലിയില്‍ 40 ശചതമാനം വരെ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിവിധ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാല്‍ മാത്രമേ വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ടാവുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്തെ ആഭ്യന്തര ഉത്പ്പാദനത്തില്‍ 8 ശതമാനത്തോളം സംഭാവന ചെയ്യുന്ന മേഖല ഉത്പദാനത്തില്‍ 49 ശതമാനം പങ്കുവഹിക്കുന്നുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

മെയ്മാസത്തില്‍ മാത്രമായി വാഹന വില്‍പ്പനയില്‍ 20.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 18 വര്‍ഷത്തിനിടെ വില്‍പ്പനയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ജൂലൈ മാസത്തില്‍ വാഹന വിപണിയില്‍ 30 ശതമാനം ഇടിവ് വരെ ഉണ്ടായിട്ടുണ്ടെന്നാണ്  വിധ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ധന വിലയിലുണ്ടായ വര്‍ധനവും, ഇലക്ട്രിക് വാഹനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നതുമാണ് വാഹന വില്‍പ്പനയില്‍ വന്‍ പ്രതിസന്ധി ഉടലെടുക്കുന്നതിന് കാരണമെന്നാണ് വിവിധ കണക്കുളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വാഹന വില്‍പ്പനിയിലെ ഇടിവ് മൂലം രാജ്യത്തെ ഭൂരിഭാഗം വരുന്ന വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം വെട്ടിക്കുറക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ അടുത്തിടെ വിവിധ മോഡലുകള്‍ പുറത്തറിക്കിയിട്ടും വിപണി രംഗത്ത് പിടിച്ച് നില്‍ക്കാനായില്ല.

Author

Related Articles