സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യവസായ മേഖല; മുഖ്യമന്ത്രിക്കു നിവേദനം നല്കി
കൊച്ചി: വീണ്ടുമൊരു ലോക്ഡൗണ്‍ കേരളത്തെ സമ്പൂര്‍ണ തകര്‍ച്ചയിലേക്കു നയിക്കുമെന്നും അതിനാല്‍ ഒഴിവാക്കണമെന്നും വ്യവസായലോകം. വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) മുഖ്യമന്ത്രിക്കു നിവേദനം നല്കി. രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗമായി സമ്പൂര്‍ണ ലോക്ഡൗണിനെ പരിഗണിക്കരുതെന്ന് സംഘടന പറഞ്ഞു.
സംസ്ഥാനമാകെയോ നഗരമാകെയോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ രോഗമുള്ള ഇടങ്ങളില്‍ മാത്രം കണ്ടെയ്ന്മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തണം. ചെറുകിട വ്യവസായങ്ങളുടെയും കടകളുടെയും റസ്റ്ററന്റുകളുടേയും പ്രവര്‍ത്തനത്തെ പൂര്‍ണമായി തടയരുത്. എന്നാല്‍ ഈ രംഗങ്ങള്‍ക്കെല്ലാം ആരോഗ്യം മുന്‍നിര്‍ത്തിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാക്കാം. സംസ്ഥാനത്തെ വ്യവസായങ്ങളില്‍ 95 ശതമാനവും ചെറുകിട ഇടത്തരം സംരംഭങ്ങളാണ്. പൂര്‍ണ ലോക്ഡൗണ്‍ ഇവയെ തരിപ്പണമാക്കും.
നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ പോലും ഉപജീവനമാര്‍ഗങ്ങള്‍ തേടുമ്പോള്‍ മിനിമം വേതന നിയമം തല്ക്കാലം മരവിപ്പിച്ച് തൊഴിലുകളുടെ ലഭ്യതയിലാണു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. പുറത്തു നിന്നു വരുന്നവര്‍ കോവിഡ് നെഗറ്റീവായാല്‍ 14 ദിവസം കഴിഞ്ഞ് ജോലിയിലേര്‍പ്പെടാന്‍ കഴിയണം. ഒരു സ്ഥാപനത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പോലും മൂന്നു ദിവസത്തെ ഇടവേള കഴിഞ്ഞ് അണുമുക്തമാക്കിയ ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കണം. യാഥാര്‍ഥ്യം കണ്ടറിഞ്ഞ് പ്രായോഗിക സമീപനം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ചെയര്മാന് തോമസ് ജോണ്‍ മുത്തൂറ്റിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍