എയര്‍ ഇന്ത്യ ലാഭത്തിലാകുമെന്ന പ്രതീക്ഷയില്‍ സിഎംഡി; പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായി സൂചന
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എയര്‍ ഇന്ത്യ കരകയറുമോ എന്നാണ് വ്യവസായ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് കമ്പനിയെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതേ പ്രതീക്ഷ തന്നെയാണ് സിഎംഡി അടക്കമുള്ളവര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. എയര്‍ ഇന്ത്യ കൂടുതല്‍ ശക്തിപ്പെടുമെന്നും നടപ്പുസാമ്പത്തിക വര്‍ഷം കമ്പനി ലാഭത്തിലാകുമെന്നാണ് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കൂടിയായ അശ്വനി ലഹോനി വ്യക്തമാക്കിയിരിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനം ആദ്യത്തെ നാല് മാസങ്ങളില്‍ 20 ശതമാനമായി വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
പ്രവര്‍ത്തന ലാഭം മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ വര്‍ധന ഉണ്ടാകുമെന്നാണ് എയര്‍ ഇന്ത്യാ അധികൃതരുടെ പ്രതീക്ഷ. അതേസമയം കമ്പനി ഇപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ധനം നിറച്ചതിന്റെ വകയില്‍ മാത്രം വിവിധ കമ്പനികള്‍ക്ക് 5000 കോടി രൂപയിലധികം നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അടക്കമുള്ള രാജ്യത്തെ മുന്‍ നിര എണ്ണ കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ ഭീമമായ തുക നല്‍കാനുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കടബാധ്യത അധികരിച്ചത് മൂലം രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളായ കൊച്ചി, പാട്ന, റാഞ്ചി, വിശാഖപട്ടണം, മൊഹാലി എന്നിവടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യക്ക് നല്‍കിവരുന്ന ഇന്ധന വിതരണം താത്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
കടബാധ്യതയില്‍ നിന്ന് കരകയറണമെങ്കില്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്നാണ് റിപ്പോര്‍ട്ട്. ഒഹാരികള്‍ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ ആരും തന്നെ എത്താത്തത് എയര്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. അതേസമയം ഓഹരി വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിയുടെ യോഗം അടുത്താഴ്ച്ച ചേരും. പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനച്ചെങ്കിലും നിക്ഷേപകര്‍ താത്പര്യ പൂര്‍വ്വം എത്താത്തത് വലിയ പ്രതിസന്ധി സൃഷിച്ചിരുന്നു.
എയര്‍ ഇന്ത്യയുടെ ആകെ കടം 50,000 കോടി രൂപയ്ക്ക് മുകളില്‍ ഉയര്‍ന്നത് മൂലമാണ് കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം ഓഹരി വില്‍പ്പനയിലൂടെ എയര്‍ ഇന്ത്യ രക്ഷിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍