നാല് കല്‍ക്കരി കമ്പനികള്‍ക്ക് അദാനി ഓസ്ട്രേലിയ 106 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് ക്വീന്സ്ലാന്ഡ് കോടതി നിര്‍ദ്ദേശം
മുംബൈ: നാല് കല്‍ക്കരി കമ്പനികള്‍ക്ക് അദാനി ഓസ്ട്രേലിയ 106 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് ക്വീന്സ്ലാന്ഡ് കോടതി നിര്‍ദ്ദേശിച്ചു. നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡിലെ അബോട്ട് പോയിന്റ് കല്‍ക്കരി ടെര്മിനിലേക്കുളള പ്രവേശനവും ടെര്‍മിനല്‍ കൈകാര്യം ചെയ്യലും സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട തകര്‍ത്തിലാണ് കോടതിയുടെ ഉത്തരവ്.
ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പായ അദാനി ഓസ്ട്രേലിയ നാല് കമ്പനികള്‍ക്കായി ഈ തുക കൈമാറണമെന്ന് കോടതി വ്യക്തമാക്കി. 'ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലുളള ക്വീന്‍സ്ലാന്റ് സുപ്രീം കോടതി വ്യാഴാഴ്ച വൈകി പുറത്തിറക്കിയ വിധിന്യായത്തില്‍, 2017 ജൂലൈ മുതല്‍ 2018 ജൂലൈ വരെ തുറമുഖത്തേക്ക് പ്രവേശിക്കുന്നതിന് അദാനി ന്യായമായ ചാര്‍ജുകള്‍ നല്‍കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി,' ഓസ്ട്രേലിയന്‍ മാധ്യമമായ ഫിനാന്‍ഷ്യല്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്തു.
കോടതി ഉത്തരവ് അനുസരിച്ച്, ലേക്ക് വെര്‍മോണ്ടിന് 37.6 മില്യണ്‍ ഡോളറും ക്യു കോളിന് 25.3 മില്യണ്‍ ഡോളറും ബൈര്‍വെന്‍ കോളിന് 31.7 മില്യണ്‍ ഡോളറും സോനോമ മൈനിന് 11.9 മില്യണ്‍ ഡോളറും അദാനി ഓസ്ട്രേലിയ നല്‍കണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍