മാര്‍ച്ച് പാദത്തില്‍ 1,779 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ബാങ്ക് ഓഫ് ബറോഡ
ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 1,779 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അതേ പാദത്തില്‍ ബാങ്ക് 1,047 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് കാലയളവില്‍ ബാങ്കിന്റെ മൊത്തം വരുമാനം 20,695.90 കോടി രൂപയായി കുറഞ്ഞു. 2020-21 ലെ ഇതേ കാലയളവില്‍ ഇത് 21,501.94 കോടി രൂപയായിരുന്നുവെന്ന് ബാങ്ക് ഓഫ് ബറോഡ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, ബാങ്ക് 7,272.28 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു, 2020-21 ല്‍ ഇത് 828.95 കോടി രൂപയായിരുന്നു. എന്നാല്‍, ഈ വര്‍ഷത്തെ മൊത്തം വരുമാനം മുന്‍വര്‍ഷം 83,429 കോടി രൂപയില്‍ നിന്ന് 81,364.73 കോടി രൂപയായി കുറഞ്ഞു.
2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ അറ്റപലിശ മാര്‍ജിന്‍ 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തെ അപേക്ഷിച്ച് 36 ബിപിഎസ് വര്‍ധനയോടെ 3.08 ശതമാനമാണ്. ആസ്തി നിലവാരത്തില്‍, മൊത്ത നിഷ്ക്രിയ ആസ്തികള്‍ (എന്‍പിഎ) 2021 മാര്‍ച്ച് അവസാനത്തോടെ 8.87 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ച് അവസാനത്തോടെ മൊത്ത അഡ്വാന്‍സിന്റെ 6.61 ശതമാനമായി കുറഞ്ഞു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മൊത്ത നിഷ്ക്രിയ ആസ്തി 66,671 കോടി രൂപയില്‍ നിന്ന് 54,059 കോടി രൂപയായി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തിയും 3.09 ശതമാനത്തില്‍ നിന്ന് (21,780 കോടി രൂപ) 1.72 ശതമാനമായി (13,365 കോടി രൂപ) കുറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍