കേരളത്തില്‍ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര; മൂന്നാം പാദത്തില്‍ 154 കോടി രൂപയുടെ അറ്റാദായം
തിരുവനന്തപുരം: കേരളത്തില്‍ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 2,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ശാഖകളുടെ എണ്ണം 30 ലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്. നിലവില്‍ കേരളത്തില്‍ ബാങ്കിന് 15 ശാഖകളാണുളളത്. ഇത് വരുന്ന ജൂണോടെ 30 ആയി ഉയര്‍ത്തും.
ഇതിന്റെ ഭാഗമായി സോണല്‍ ഓഫീസും ആരംഭിക്കും. നിലവിലുളള 600 കോടി രൂപയുടെ ബിസിനസ് ഇതോടെ 2,000 കോടിയിലേക്ക് ഉയര്‍ത്താനാകുമെന്നാണ് ബിഒഎം കണക്കാക്കുന്നത്. റീട്ടെയില്‍, എംഎസ്എംഇ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാകും വികസനം.
രാജ്യത്ത് ആകെ ശാഖകളുടെ എണ്ണം ഈ വര്‍ഷം മാര്‍ച്ചോടെ 2,000 ത്തിലെത്തിക്കാനാണ് ബാങ്കിന്റെ ആലോചന. ഡിസംബര്‍ 31 ന് അവസാനിച്ച് മൂന്നാം പാദത്തില്‍ ബാങ്ക് 154 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്റെ മൊത്തം ബിസിനസ് 2,66,875 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭം 902 കോടി രൂപയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍