News

മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; പണമിടപാടും ബിസിനസ് ഇടപാടും താറുമാറാകും; എടിഎമ്മുകളില്‍ പണമില്ലാത്ത അവസ്ഥയും ഉണ്ടാകാനുള്ള സാധ്യത ശക്തം

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ മൂന്ന് ദിവസം അടഞ്ഞുകിടക്കും. മഹാശിവരാത്രിയായ ഇന്നും നാലാം ശനിയാഴ്ച്ചയായ നാളെയും ബാങ്ക് അവധിയായിരിക്കും. ഞായാഴ്ച്ച പൊതു അവധിയുമാണ്. മൂന്ന് ദിവസം ബാങ്ക് അടഞ്ഞുകിടക്കുന്നതോടെ രാജ്യത്തെ പണമിടപാട്, ഡിജിറ്റല്‍ ഇടപാട് എന്നിവ താറുമാറാകും.  അതേസമയം ജനുവരി 31 ഫിബ്രുവരി ഒന്ന് തീയ്യതികളില്‍ രാജ്യത്താകെ നടത്തിയ പണിമുടക്കിന് ശേഷം വീണ്ടും ബാങ്ക് ജീവനക്കാര്‍ പണമുടക്കിന് ആഹ്വാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസമാണ് രാജ്യത്തെ യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച്  11-13 വരെയാണ് ബാങ്കുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വേതന വര്‍ധനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ബാങ്കസ്് അസോസിയേഷനുമായി (ഐബിഎ)  തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് രാജ്യവ്യാപകമായി ഇപ്പോള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ബാങ്ക് ജിവനക്കാരുടെ ഒമ്പതോളം സംഘനകളാണ് രാജ്യവ്യാപകമായി ഇപ്പോള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ബാങ്ക് ജീവനക്കാരുടെ ഒമ്പതോളം സംഘനകള്‍ ഉള്‍പ്പെട്ടതാണ് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ (യുഎഫ്ബിയു).  ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കുക എന്നതാണ്  പണിമുടക്കിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ആവശ്യങ്ങള്‍ അന്നേദിവസം പരിഗണിച്ചില്ലെങ്കില്‍  വീണ്ടും സമരം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. എന്നിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമായി മുന്‍പോട്ട് പോകും.  

ജീവനക്കാരുടെ വേതനം 15 ശതമാനമായി വര്‍ധിരപ്പിക്കുക എന്നതാണ് സമരത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ മറ്റൊരു തീരുമാനത്തിലാണിപ്പോള്‍.  ബാങ്ക് ജീവനക്കാരുടെ വേതനത്തില്‍ 12.25 ശതമാനം മാത്രമേ അംഗീകരിക്കാന്‍ പറ്റുകയുള്ളുവെന്നാണ് പറയുന്നത്. എന്നാല്‍ ഈ 15 ശതമാനം വേതന വര്‍ധനവ് ആക്കണമെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്.

Author

Related Articles