ബിയര്‍ വ്യവസായം വന്‍ കുതിപ്പില്‍; തകര്‍ച്ചയെ മറികടന്നേക്കും
ന്യൂഡല്‍ഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വലിയ നഷ്ടങ്ങളുടെ കണക്ക് മാത്രമായിരുന്നു ബിയര്‍ വ്യവസായം നേരിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം വലിയ തകര്‍ച്ച നേരിട്ട ബിയര്‍ വില്‍പ്പന ഈ വര്‍ഷം ഉയര്‍ന്നേക്കുമെന്നാണ് സൂചന. വില്പന വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാനങ്ങള്‍ എക്സൈസ് നയങ്ങള്‍ ഉദാരമാക്കാന്‍ സാധ്യതയുണ്ട്. കൂടാതെ വേനല്‍ കാലത്ത് ബിയര്‍ വില്‍പ്പന ഉയരുന്നത് പോസിറ്റീവ് ട്രെന്‍ഡ് വിപണിയില്‍ കൊണ്ടുവരുന്നെന്നാണ് സൂചന.
കിഴക്കന്‍, പടിഞ്ഞാറന്‍ ബംഗാളില്‍ ബിയര്‍ വില്‍പ്പന 50 ശതമാനത്തോളം ഉയര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട് വരുത്തിയ ഇളവുകള്‍ വില്‍പ്പന ഉയരാന്‍ കാരണമാക്കിയിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൊവിഡിന് മുമ്പുള്ള രീതിയിലേക്ക് ബിയര്‍ പാര്‍ലറുകളിലും മറ്റ് സ്ഥാപനങ്ങളിലും ബിയര്‍ വില്‍പ്പന ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് കേസുകള്‍ ഭാവിയില്‍ കുറയുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വില്‍പ്പന ഉയര്‍ത്താനുള്ള എല്ലാ സാധ്യതയുമുണ്ട്. ഉത്തര്‍ പ്രദേശില്‍ ബിയറിന്റെ എക്സൈസ് നികുതി മൂന്നില്‍ ഒന്നായി കുറച്ചിരുന്നു. ഇതോടെ 130 രൂപയ്ക്ക് ലഭിച്ചിരുന്ന 500 മില്ലി ബിയര്‍ ഇപ്പോള്‍ 110 രൂപയ്ക്ക് ലഭിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും ബിയര്‍ വില്‍പ്പന ഉയരുന്ന ട്രെന്‍ഡാണ് കാണിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍