900 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കമ്പനിയില്‍ നിന്നും അവധിയെടുത്ത് ബെറ്റര്‍ ഡോട്ട് കോം സിഇഒ
വാഷിങ്ടണ്‍: ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗ് കമ്പനിയില്‍ നിന്നും അവധിയെടുത്തു. ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് താന്‍ കമ്പനിയില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന് ഗാര്‍ഗ് അറിയിച്ചത്. കഴിഞ്ഞയാഴ്ച സൂം മീറ്റിങ്ങിലൂടെ 900 പേരെ ഗാര്‍ഗ് ബെറ്റര്‍ ഡോട്ട് കോമില് നിന്നും പിരിച്ചുവിട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പടെ വിമര്‍ശനം ശക്തമായതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെവിന് റയാനാണ് കമ്പനിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ബോര്‍ഡിന് മുമ്പാകെ കെവിന് റയാന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. അതേസമയം, ഗാര്‍ഗിന്റെ അവധി സംബന്ധിച്ച റോയിട്ടേഴ്സ് ചോദ്യത്തോട് അടിയന്തരമായി പ്രതികരിക്കാന്‍ ബെറ്റര്‍ ഡോട്ട് കോം തയാറായിട്ടില്ല.
മോശം പ്രകടനം മൂലമാണ് ജീവനക്കാരെ പിരിച്ചു വിട്ടതെന്നായിരുന്നു വിശാല്‍ ഗാര്‍ഗിന്റെ വിശദീകരണം. 2016ലാണ് ബെറ്റര്‍ ഡോട്ട് കോമിന് തുടക്കം കുറിക്കുന്നത്. ഇന്‍ഷൂറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് പ്രധാനമായും ബെറ്റര്‍ ഡോട്ട് കോം പ്രവര്‍ത്തിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍