ഭാരത് ബോണ്ട് ഇടിഎഫ്: 3,000 കോടി രൂപ ലക്ഷ്യമിട്ടപ്പോള്‍ കിട്ടിയത് 10,000 കോടി രൂപ
രണ്ടാം ഘട്ടമായി പുറത്തിറക്കിയ ഭാരത് ബോണ്ട് ഇടിഎഫില്‍ നിക്ഷേപമായെത്തിയത് 10,000 കോടിയോളം രൂപ. 3,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടസ്ഥാനത്താണ് മൂന്നിരട്ടിയിലേറെ നിക്ഷേപമെത്തിയത്. എല്ലാ വിഭാഗം നിക്ഷേപകരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇന്‍വെസ്റ്റുമെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപം)സെക്രട്ടറി ട്വീറ്റ് ചെയ്തു. നിക്ഷേപത്തിന്റെ അവസാന കണക്കുകള്‍ തിങ്കളാഴ്ചയാകും പുറത്തുവിടുക.
മൂന്നുവര്‍ഷം, പത്തുവര്‍ഷം എന്നിങ്ങനെ നിശ്ചിത കാലാവധിയുള്ള രണ്ട് ഇടിഎഫുകളാണ് പുറത്തിറക്കിയത്. പൊതുമേഖല കമ്പനികളുടെ ട്രിപ്പിള്‍-എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക. ജൂലായ് 14നാണ് രണ്ടാംഘട്ടമായി ഭാരത് ഇടിഎഫില്‍ നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്. 17 ക്ലോസ് ചെയ്യുകയുംചെയ്തു. സര്‍ക്കാരിനുവേണ്ടി ഈഡല്‍വെയ്സ് അസ്റ്റ് മാനേജുമെന്റ് കമ്പനിയ്ക്കാണ് ഇടിഎഫിന്റെ നടത്തിപ്പ് ചുമതല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍