വ്യോമയാന മേഖലയ്ക്ക് കനത്ത തിരിച്ചടി; ഇന്ധന വില 48 ശതമാനം വര്‍ദ്ധിച്ചു
ന്യൂഡല്‍ഹി: വ്യോമയാന മേഖലയ്ക്ക് കനത്ത തിരിച്ചടി. വിമാന ഇന്ധന വില 48 ശതമാനം വര്‍ദ്ധിച്ചു. നേരത്തെ തന്നെ പ്രതിസന്ധിയിലായ വിമാന കമ്പനികള്‍ക്ക് കനത്ത ആഘാതമേകി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. പാചകവാതകം, പെട്രോളിയം എന്നിവയ്ക്കൊപ്പം വിമാന ഇന്ധനത്തിനും എണ്ണ കമ്പനികള്‍ എല്ലാ മാസവും വില പരിഷ്കരിക്കാറുണ്ട്.
ലോക്ഡോണ്‍ ഇളവോടെ പരിമിത യാത്രക്കാരുമായി സര്‍വീസ് പുനരാരംഭിച്ചു തുടങ്ങിയ വ്യോമയാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിനോട് ഉടന്‍ അനുമതി തേടുമെന്നാണു സൂചന. കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ വന്‍ തിരിച്ചടി നേരിടുകയാണ് വിമാന കമ്പനികള്‍. ഇതിനിടയിലാണ് ഇന്ധന വിലയിലും വന്‍ വര്‍ധനവ് വന്നിരിക്കുന്നത്.
മെയ് മാസത്തില്‍ വിമാന ഇന്ധനത്തിന് 22,544. 75 രൂപയായിരുന്നു ഡല്‍ഹിയില്‍ കിലോ ലിറ്ററിന് വില. ഇതാണ് 33,575.37 രൂപയായി ഇപ്പോള്‍ വര്‍ധിച്ചത്. 11,030.62 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഫെബ്രുവരിയില്‍ 60000-65000 രൂപയില്‍ നിന്ന ശേഷമാണ് വില താഴ്ന്നുവന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍