സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തില്‍ വ്യത്യാസം; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍
കൊച്ചി: സംസ്ഥാനത്ത് ബാറുകളുടെ സമയക്രമം മാറ്റി. തിങ്കളാഴ്ച മുതല്‍ എല്ലാ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും രാവിലെ ഒമ്പത് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈകീട്ട് ഏഴ് മണിവരെയാണ് പ്രവര്‍ത്തനാനുമതി.
നിലവില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പ്രവൃത്തിസമയം കൂട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം നേരത്തെത് പോലത്തെ തന്നെ പാര്‍സലായാണ് മദ്യം വിതരണം ചെയ്യുക.
ഈ മാസം ആദ്യം നടപ്പിലാക്കിയ കൊവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നിരുന്നു. പ്രത്യേക പോലീസ് കാവലില്‍ കൊവിഡ് മാനഡണ്ഡങ്ങള്‍ പാലിച്ചായിരുന്നു ബിവറേജസ് ഔട്ട്ലെറ്റുകളില് നിന്ന് മദ്യം നല്‍കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍