സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിച്ച് ചൈന; 8.8 ശതമാനം ഉയര്‍ന്നു
ബീജിങ്: സൗദി അറേബ്യയില്‍ നിന്ന് ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വര്‍ധിച്ചു. 8.8 ശതമാനമാണ് വര്‍ധന. ചൈനയിലാകെ ഇന്ധന ഉപഭോഗം വര്‍ധിച്ചതാണ് കാരണം. യുഎഇയില്‍ നിന്ന് ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 86 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഇറാനിയന്‍ ബാരലുകള്‍ ലഭിക്കാതെ വന്നതാണ് കാരണമെന്നാണ് വിലയിരുത്തല്‍.
സൗദി അറേബ്യയില്‍ നിന്നുള്ള ഷിപ്മെന്റ്സ് 7.84 ദശലക്ഷം ടണ്ണാണ്. പ്രതിദിനം 1.85 ദശലക്ഷം ബാരലുകളാണ് ഇറക്കുമതി ചെയ്തതെന്ന് ചൈനയിലെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളിലുണ്ട്. എന്നാല്‍, ഫെബ്രുവരിയില്‍ പ്രതിദിനം 1.94 ദശലക്ഷം ബാരലുകളാണ് ഇറക്കുമതി ചെയ്തത്. 1.7 ദശലക്ഷം ബാരലായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഇറക്കുമതി ചെയ്തത്.
തുടര്‍ച്ചയായ ഏഴാം മാസവും സൗദി അറേബ്യ ചൈനയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി. അതേസമയം ചൈനയിലേക്ക് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. ആറ് ശതമാനമാണ് വര്‍ധന. 2020 മാര്‍ച്ചിനേക്കാള്‍ കൂടുതലാണ് ഇറക്കുമതി. പ്രതിദിനം 1.75 ദശലക്ഷം ബാരല്‍ വീതമാണ് ഇക്കഴിഞ്ഞ മാര്‍ച്ചിലെ ഇറക്കുമതി. ഫെബ്രുവരിയെ അപേക്ഷിച്ച് കുറവാണിത്. ഫെബ്രുവരിയില്‍ 1.91 ദശലക്ഷം ബാരല്‍ വീതമാണ് ഓരോ ദിവസവും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍