കൂട്ടപ്പിരിച്ചുവിടലിനെതിരെ നിലപാടെടുത്ത യൂനിയന്‍ നേതാവിനെ പുറത്താക്കി കോഗ്നിസെന്റ്
മുംബൈ: ഐടി ഭീമന് കോഗ്നിസെന്റ് അടുത്തിടെയാണ് ചൊഴില് ചെലവ് വെട്ടിക്കുറയ്ക്കാന്‍ കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കമ്പനിയുടെ തീരുമാനത്തിനെതിരെ എഫ്ഐറ്റിഇ യൂനിയന്‍ നേ പരസ്യമായി രംഗത്തെത്തി. കൂട്ടപ്പിരിച്ചുവിടല്‍ അനുവദിക്കില്ലെന്നായിരുന്നു സംഘടനയുടെ തീരുമാനം.ഐടി ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരും ഐടി കമ്പനികളും തൊഴിലാളികളും ഉള്‍പ്പെടുന്ന യൂനിയനാണിത്.
ഈ യൂനിയന്റെ നേതാവായ ഇളവരശന് രാജയെ പുറത്താക്കിയിരിക്കുകയാണ് കോഗ്നിസെന്റ്. കോഗ്നിസെന്റിന്റെ കൂട്ടപ്പിരിച്ചുവിടല്‍ അംഗീകരിക്കില്ലെന്ന് ശക്തമായി നിലപാടെടുത്ത നേതാവാണ് അദേഹം. ഇതേതുടര്‍ന്നാണ് കമ്പനി നേതാവിനെതിരെ നിലപാടെടുത്തത്. എന്നാല്‍ തൊഴില്‍കരാര്‍ പാലിച്ചാണ് ഇളവരശനെതിരെ നടപടി സ്വീകരിച്ചതെന്ന് കമ്പനി വ്യക്തമാക്കി. പെര്‍ഫോമന്‍സ് വിലയിരുത്തിയും ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ പരിഗണിച്ചുമാണ് നടപടിയെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. എന്നാല്‍ കോഗ്നിസെന്റിന്റേത് പകപ്പോക്കലാണെന്ന് ഒരു വിഭാഗം തൊഴിലാളികള്‍ ആരോപിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍