വ്യോമഗതാഗത രംഗം വളര്‍ച്ച നേടുന്നു; യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവ്
ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ട ഇന്ത്യന്‍ വ്യോമഗതാഗത രംഗം പതിയെ പൂര്‍വ സ്ഥിതിയിലേക്ക് വളരുന്നു. നവംബര്‍ മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ 20 ശതമാനം വര്‍ധനവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കൂടുതല്‍ യാത്രക്കാരെ അനുവദിച്ച കേന്ദ്ര തീരുമാനത്തെ തുടര്‍ന്നാണ് വര്‍ധനവ് രേഖപ്പെടുത്തിയതെന്ന് ഡിജിസിഎയുടെ കണക്ക് വ്യക്തമാക്കുന്നു.
നവംബര്‍ മാസത്തില്‍ 63.5 ലക്ഷം പേരാണ് വിമാനങ്ങളില്‍ യാത്ര ചെയ്തത്. ഒക്ടോബറി ഇത് 52.7 ലക്ഷം പേരായിരുന്നു. എന്നാല്‍ 2019 നവംബര്‍ മാസത്തെ അപേക്ഷിച്ച് 51 ശതമാനം ഇടിവാണ് യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ വിമാനത്തിലെ സീറ്റുകളില്‍ 70 ശതമാനം സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചതാണ് ഈ വര്‍ധനവിന് കാരണം. ഡിസംബര്‍ മാസത്തില്‍ ഇത് 80 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡിസംബറിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍