ജെറ്റ് എയര്വേയ്സില് ഇത്തിഹാദിന്റെ ഓഹരി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്വേയ്സില് ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ഇത്തിഹാദ് എയര്‍വെയ്സ് തയ്യാറാകുന്നു. അതോട് കൂടി മാസങ്ങളായിട്ടുള്ള അനിശ്ചിതത്വം അവസാനിക്കുകയാണ്. അതോട് കൂടി ജെറ്റ് ഇടപാടുകാരുടെ വികസനത്തിന് ആശ്വാസം നല്‍കും. വ്യാഴാഴ്ച വൈകുന്നേരത്തോട് കൂടി എല്ലാ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളും റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ ജെറ്റിനെ രക്ഷിക്കാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുകയായിരുന്നു.
ജെറ്റിന്റെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കാന്‍ ഇത്തിഹാദ് ആലോചിക്കുകയാണ്. ഇത്തിഹാദ് എയര്‍വേയ്സിന് ജെറ്റ് എയര്വേയ്സില് 24 ശതമാനം ഓഹരികളുണ്ട്. ജെറ്റ് എയര്വേയ്സില് ഓഹരി വിഹിതമുള്ള ഇത്തിഹാദ് തുടര്‍നിക്ഷേപം നടത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഓഹരി ഇടപാടിന് 150 രൂപ വീതം ഓഹരികള്‍ വില്ക്കാന് ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 41 ഓളം ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജെറ്റ് എയര്‍വേയ്സിന്റെ വിമാന സര്‍വീസുകള്‍ കുറച്ചിരിക്കുകയാണ്. വ്യാഴാഴ്ച ബാക്കിയുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍