നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനവ്; ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 28 ശതമാനം വര്‍ധനവ്
ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 28 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജൂണ്‍-ഏപ്രില്‍ വരെയുള്ള കാലയളവില്‍ രാജ്യത്തേക്ക് ആകെ ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം ഏകദേശം 16.3 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം കമ്പനിയിലേക്ക് ഒഴുകിയെത്തിയത് ഏകദേശം 12.7 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സിംഗപ്പൂരില്‍ നിന്നാണ് രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഏറ്റവുമധികം വര്‍ധനവ് രേഖപ്പെടുത്തിയത്. മൂന്ന് മാസംകൊണ്ട് 5.3 ബില്യണ്‍ ഡോളറാണ് ഈ മേഖലയില്‍ നിന്ന് ഒഴുകിയെത്തിയത്.
എന്നാല്‍ രാജ്യത്തെ ചില മേഖലകിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ വര്ധനവുണ്ടായിട്ടുണ്ടായെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ടെലികോം മേഖലയിലേക്ക് ഒന്നാം പാദത്തില്‍ തന്നെ ആകെ ഒഴുകിയെത്തിയത് ഏകദേശം 4.2 ബില്യണ്‍ ഡോളറെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ യുഎസ്-ചൈനാ വ്യാപാര തര്‍ക്കം മൂലം രാജ്യത്തേുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടപ്പുവര്‍ഷം രാജ്യത്തേക്ക് പ്രതീക്ഷിച്ച രീതിയില്‍ വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍