ഇപിഎഫ്: പലിശ 8.5 ശതമാനം തന്നെ
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടി(ഇപിഎഫ്)ന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ പലിശ അംഗങ്ങളുടെ അക്കൗണ്ടില്‍ ഉടനെ വരവുവെച്ചേക്കും. 8.5 ശതമാനം പലിശ തന്നെ ഈ വര്‍ഷവും നല്കാന് കഴിഞ്ഞ മാര്‍ച്ചില്‍ ഇപിഎഫ്ഒ യോഗം തീരുമാനിച്ചിരുന്നുവെങ്കിലും ധനമന്ത്രാലയത്തിന്റെ തീരുമാനം വൈകുകയായിരുന്നു.
പിപിഎഫ് ഉള്‍പ്പടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ നിലവിലെ പലിശയുമായി താരതമ്യംചെയ്യുമ്പോള്‍ വലിയ വ്യത്യാസമുള്ളതിനാലാണ് ധനമന്ത്രാലം ഇക്കാര്യത്തില്‍ മറുപടി ആവശ്യപ്പെട്ടത്. വരിക്കാര്‍ക്ക് 8.5ശതമാനം പലിശനല്‍കാന്‍ കഴിയുമെന്ന വിശദീകരണമാണ് ഇപിഎഫ്ഒ നല്‍കിയതെന്നറിയുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 70,300 കോടി രൂപയുടെ വരുമാനമാണ് ഇപിഎഫ്ഒക്ക് ലഭിച്ചത്. ഇക്വിറ്റി നിക്ഷേപത്തില്‍നിന്ന് ലാഭമെടുത്തതിലൂടെ 4,000 കോടിയും ഡെറ്റ് നിക്ഷേപത്തില്‍നിന്ന് 65,000 കോടിയുമാണ് ലഭിച്ചത്. വരിക്കാര്‍ക്ക് 8.5ശതമാനം പലിശ നല്കിയാലും 300 കോടി രൂപ അധികമായുണ്ടാകും. മുന്‍വര്‍ഷം ഈതുക 1000 കോടിയായിരുന്നു. ഡെറ്റ് നിക്ഷേപത്തില്‍ നിന്ന് വരുമാനം കുറഞ്ഞെങ്കിലും ഓഹരിയില്‍ നിന്ന് മികച്ച ആദായംനേടാനായതാണ് മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പലിശനല്‍കാന്‍ ഇപിഎഫ്ഒക്കായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍