ജൂണില്‍ ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ട് പ്രവാഹത്തില്‍ വര്‍ധനവ്
മുംബൈ: ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 26 വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ട് പ്രവാഹം ഗണ്യമായി മെച്ചപ്പെട്ടു. അഭൂതപൂര്‍വമായ സാമ്പത്തിക, ധനപരമായ ഉത്തേജനവും സമ്പദ്വ്യവസ്ഥ ക്രമേണ വീണ്ടും തുറക്കുന്നതും ഇന്ത്യന്‍ മൂലധന വിപണിക്ക് ഗുണകരമായി.
ഇന്ത്യന്‍ സ്ഥാപനങ്ങളിലെ വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ (എഫ്ഐഐ) നിക്ഷേപം ജൂണില്‍ 2.87 ബില്യണ്‍ ഡോളറാണ്. ഇത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ 8.42 ഡോളര്‍ വിറ്റുപോയതിനെത്തുടര്‍ന്ന് മെയ് മാസത്തില്‍ 1.71 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തോടെ എഫ്ഐഐകള്‍ ക്രമേണ ഇന്ത്യന്‍ ഓഹരികളിലുളള തങ്ങളുടെ വിഹിതം വര്‍ധിപ്പിച്ചു.
വിദേശ നിക്ഷേപ വരവിലെ ഈ വര്‍ധനവ് ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ വിപണികളെ എട്ട് ശതമാനം മുന്നേറാന്‍ സഹായിച്ചിട്ടുണ്ട്. നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന് ലഭ്യമായ കണക്കുകള്‍ പ്രകാരം, എഫ്ഐഐകള്‍ ഏറ്റവും ഉയര്‍ന്ന വിഹിതമായ 1.57 ബില്യണ്‍ ഡോളര്‍ ധനകാര്യ സേവന വിഭാഗത്തിലേക്കാണ് എത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍