ഐപിഒയ്ക്ക് മുമ്പ് നിയമ ഭേദഗതിയുമായി എല്‍ഐസി; 20 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി
എല്‍ഐസി ഐപിഒയ്ക്ക് മുമ്പ് വിദേശ വിനിമയ മാനേജ്മെന്റ് ആക്ട് ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഭേദഗതി പ്രകാരം എല്‍ഐസിയില്‍ 20 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കും. എല്‍ഐസിയിലും സമാനമായ മറ്റ് കോര്‍പറേറ്റ് സ്ഥാപനങ്ങളിലും 20 നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനാണ് തീരുമാനം.
ഡിപാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് മാര്‍ച്ച് 14ന് ആണ് നിയമം ഭേദഗതി ചെയ്തത്. നിലവിലെ നിയമത്തില്‍ പുതുയൊരു പാരാഗ്രാഫ് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ 20 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങുന്ന എല്‍ഐസിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കലാണ് നടപിയുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസം എല്‍ഐസി ഐപിഒയ്ക്കായി അറുപതോളം ആങ്കര്‍ നിക്ഷേപകരെ കേന്ദ്രം ഷോട്ട്ലിസ്റ്റ് ചെയ്തിരുന്നു. ഈ മാസം അവസാനത്തോടെ ഐപിഒ നടത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മെയ് 12ന് അപ്പുറത്തേക്ക് ഐപിഒ നീണ്ടാല്‍ വീണ്ടും സെബിയുടെ അനുമതി തേടേണ്ടിവരും. എല്‍ഐസിയുടെ ഐപിഒയ്ക്ക് മുമ്പ് തന്നെ ഓഹരി വില പിടിച്ചു നിര്‍ത്താനുള്ള നീക്കവും കേന്ദ്രം നടത്തുന്നുണ്ട്. നിക്ഷേപകര്‍ക്ക് ആന്മവിശ്വാസം നല്‍കുന്നതിനും വില ഇടിയാതിരിക്കാനുമായി, ഐപിഒയ്ക്ക് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് എല്‍ഐസിയുടെ കൂടുതല്‍ ഓഹരികള്‍ കേന്ദ്രം വിറ്റേക്കില്ല.
ഐപിഒയിലൂടെ വില്‍ക്കുന്ന ഓഹരികളുടെ എണ്ണവും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തും. 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. ഇത് 5.5 മുതല്‍ 6 ശതമാനം ആയി ഉയര്‍ത്തിയേക്കും. 5 ശതമാനം ഓഹരി വില്‍പ്പനയില്‍ നിന്ന് മാത്രം ഏകദേശം 63,000 കോടി രൂപ എല്‍ഐസിക്ക് കണ്ടത്താനാവും. ഏകദേശം 7 ട്രില്യണ്‍ രൂപയുടെ മൂല്യമാണ് എല്‍ഐസിക്ക് കണക്കാക്കുന്നത്. റഷ്യ-യുക്രെയ്ന് യുദ്ധത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ തിരിച്ചടിയാണ് എല്‍ഐസി ഐപിഒ നീണ്ടുപോവാന്‍ കാരണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍