നിര്‍മ്മാണ കരാറുകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഇളവ് ലഭിച്ചേക്കും; 100 ശതമാനം അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ നിര്‍മ്മാണ കരാറുകളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം തീരുമാനിച്ചതായും, കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിന് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിനായി ഇപ്പോള്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ നിലവിലെ വിദേശ നിക്ഷേ നിയമമനുസരിച്ച് ഓട്ടാമാറ്റിക് മേഖലയിലുള്ള നിര്‍മ്മാണ മേഖലയിലുള്ള വിദേശ നിക്ഷേപത്തിന് മാത്രമേ 100 ശതമാനം അനുമതിയുഴള്ളുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ആഗോള ടെക് മേഖലയിലുള്ള വിവിധ കമ്പനികള്‍ രാജ്യത്തെ കരാര്‍ നിര്‍മ്മാണ മേഖലയില്‍ ഇടം നേടാനുള്ള താത്പര്യവും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നിര്‍മ്മാണ കരാറുകളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാനുള്ള തയ്യാറെടുപ്പെടുകള്‍ ആരംഭിച്ചിട്ടുള്ളത്. അതേസമയം രാജ്യത്തെ ആകെ വിദേശ നിക്ഷേപത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 44.36 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍