ബാങ്കുകളുടെ കിട്ടാക്കടം 10 ലക്ഷം കോടി കവിയുമെന്ന് പഠനം
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ബാങ്കുകളുടെ കിട്ടാക്കടം 10 ലക്ഷം കോടി കവിയുമെന്ന് പഠനം. ചില്ലറ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കടുത്ത കോവിഡ്കാല പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പഠനം നടത്തിയ അസോച്ചം, ക്രിസില്‍ എന്നിവ വിശദീകരിച്ചു. മാര്‍ച്ച് അവസാനമാകുമ്പോള്‍ കിട്ടാക്കടം ഒമ്പതു ശതമാനത്തിലേക്ക് ഉയരും.
വന്‍കിടക്കാര്‍ കടം തിരിച്ചടക്കാതെ വന്നതു മൂലമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കിട്ടാക്കടം പ്രധാനമായും പെരുകിയതെങ്കില്, അതിനൊപ്പമാണ് തിരിച്ചടക്കാന്‍ വഴിയില്ലാതെ വന്നവരുടെ കുടിശ്ശിക കൂടി വരുന്നത്. കോര്‍പറേറ്റുകളേക്കാള്‍ പലമടങ്ങ് പ്രതിസന്ധിയാണ് ചെറുകിട, ഇടത്തരം മേഖലയിലുള്ളവര്‍ നേരിടുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍