3 വര്‍ഷത്തിനുള്ളില്‍ 5,000 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കുമെന്ന് എച്ച്പിസിഎല്‍
രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി കുതിക്കുന്നതിനിടെ, അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ വന്‍ നീക്കവുമായി എച്ച്പിസിഎല്‍. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തത തിരിച്ചറിഞ്ഞാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് പുതിയ പദ്ധതിക്കൊരുങ്ങുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമായി 5,000 ഓളം ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കുമെന്ന് എച്ച്പിസിഎല്‍ വ്യക്തമാക്കി.
നിലവില്‍ 84 ഇലക്ട്രിക് വെഹിക്ക്ള്‍ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന് കീഴിലുള്ളത്. പുതിയ നീക്കത്തിലൂടെ ഇലക്ട്രിക് ചാര്‍ജിംഗ് വിപണിയുടെ പ്രധാന പങ്കാളിത്തമാണ് എച്ച്പിസിഎല്‍ ലക്ഷ്യമിടുന്നത്. കൂടാതെ, ഗ്രീന്‍ പവര്‍, ഗ്രീന്‍ ഹൈഡ്രജന്‍ എനര്‍ജി സാധ്യതകള്‍ എന്നിവയും എച്ച്പിസിഎല്‍ അവലോകനം ചെയ്യുന്നുണ്ട്. വിവിധ പദ്ധതികള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 65,000 കോടി രൂപയുടെ മൂലധന ചെലവാണ് കമ്പനി വിഭാവനം ചെയ്യുന്നത്. 19,000 ഇന്ധന റീട്ടെയില്‍ സ്റ്റേഷുകളാണ് എച്ച്പിസിഎല്ലിന് കീഴിലുള്ളത്. ഇവയില്‍ തന്നെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാനാണ് പദ്ധതി. ഇതിന് മുന്നോടിയായി വിവിധ സ്ഥാപനങ്ങളുമായും എച്ച്പിസിഎല്‍ കൈകോര്‍ത്തിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍