ചൈനീസ് കമ്പനിയായ ഹുവായ്ക്കെതിരെ കൂടുതല്‍ കുറ്റം ചുമത്തി അമേരിക്ക; അമേരിക്കയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ വശളാകുമോ?
ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഹുവായ്ക്കെതിരെ യുഎസ് കൂടുതല്‍ കേസുകളില്‍ കുറ്റം ചുമത്തി. ഹുവായുടെ പേരില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ബാധിക്കുക്കുകയും ചെയ്തു. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റാണ് ഹുവായ്ക്കെതിരെ കൂടുതല്‍ കുറ്റം ചുമത്തിയിട്ടുള്ളത്. വിപണി രഹസ്യങ്ങള്‍ ചുമത്തുക, ബാങ്കുകളെ കബളിപ്പിക്കുക, വിപണി രഹസ്യങ്ങളും പൗരന്മാരുടെ രഹസ്യ വിവരങ്ങളും ചോര്‍ത്തുക, യുഎസ് പൊതുനിയമം ലംഘിക്കുക തുടങ്ങിയ കേസുകളിലാണ് കമ്പനിക്കെതിരെ യുഎസ് കേസുകള്‍ ചുമത്തിയിട്ടുള്ളത്.
23 കേസുകളാണ് കമ്പനിക്കെതിരെ അമേരിക്ക ചുമത്തിയിട്ടുള്ളത്. കൂടുതല്‍ കേസുകള്‍ ചൈനീസ് കമ്പനിക്കെതിരെ ചുമത്തിയതിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന. ഇറാനെതിരെയുള്ള ഉപരോധം ഹുവായ് മറികടക്കാന്‍ ശ്രമിച്ചെന്നും അതു വഴി അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിച്ചുവെന്നുമാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. അതേ സമയം ഈ കുറ്റം ചുമത്തലിനെ നിഷേധിച്ചു കളുകയാണ് ലോക ടെലകമ്മ്യൂണിക്കേഷന്‍ ഭീമനായ ഹുവായ്. കമ്പനിക്കെതിരെ കടിഞ്ഞാണിട്ട നടപടിയ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപര ബന്ധം കൂടുതല്‍ വശളാകുമെന്നാണ് വിലയിരുത്തല്‍. ചൈനീസ് കമ്പനിക്കെതിരെ സിയാറ്റിലിലെയും ന്യൂയോര്‍ക്കിലെയും ജൂറികളാണ് ഈ കുറ്റം ചാര്‍ത്തല്‍ നടത്തിയതെന്ന് ആക്ടിങ് അറ്റോര്‍ണി ജനറല്‍ മാത്യൂ വിറ്റ്കര് അറിയിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍