News

വിപണിയില്‍ ആശയ കുഴപ്പം രൂപപ്പെട്ടതോടെ രണ്ട് ട്രില്യണ്‍ ഡോളര്‍ എം ക്യാപ് ക്ലബ്ലില്‍ നിന്ന് ഇന്ത്യക്ക് തിരിച്ചടി; ഇതോടെ ഇന്ത്യ പട്ടികയില്‍ നിന്ന് പുറത്തായി

ന്യൂഡല്‍ഹി: രണ്ട് ട്രില്യണ്‍ ഡോളറിന് മുകളില്‍ ഓഹരി വിപണി  മൂലധനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യ പുറത്തക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ബജറ്റ് പ്രഖ്യാപനങ്ങളിലെ ആശയകുഴപ്പവും, കേന്ദ്രസര്‍ക്കാറിന്റെ ചില നയങ്ങളും കാരണം ഓഹരി വിപണിയില്‍ വലിയ സമ്മര്‍ദ്ദമാണ് നേരിട്ടത്. ഇതോടെ ജൂലൈ മാസത്തില്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് നേരിട്ടത്. ജൂലൈ മാസത്തില്‍ നിക്ഷേപകരുടെ മൂലധന ആസ്തിയില്‍ 8.8 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

കഴിഞ്ഞയാഴ്ച്ച അവസാനിച്ച ആകെ വ്യാപാരത്തില്‍ രേഖപ്പെടുത്തിയ മൂലധനം 1.97 ട്രില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ 2017 മെയ് 28 നാണ് ഇന്ത്യന്‍ ഓഹരി വിപണയിലെ മൂലധനം രണ്ട്ട്രില്യണ്‍ ഡോളറിലേക്കെത്തിയത്. കേന്ദ്രസര്‍ക്കാര്‍ സമ്പന്നര്‍ക്ക് മേല്‍ അധിക സര്‍ചാര്‍ജ് ഈാടക്കുമെന്ന ആശങ്കയാണ് ഓഹരി വിപണി ജൂലൈ മാസത്തില്‍ നിലംപൊത്താന്‍ ഇടയാക്കിയിട്ടുള്ളതെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തുന്നത്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ പൂര്‍ണ നിരാശ രേഖപ്പെടുത്തിയിരിക്കുകയാണ് നിക്ഷേപകര്‍ ഒന്നടങ്കം എ്ന്നാണ് വിലയിരുത്തുന്നത്. 

യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും, ഇന്ത്യയും-യുഎസും തമ്മിലുള്ള തീരുവ പ്രശ്‌നങ്ങളും, അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുമെല്ലാം ഓഹരി വിപണി നഷ്ടത്തിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ എട്ട് കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. രാജ്യത്തെ 10 മുന്‍ നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 89,535 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

Author

Related Articles