News

25 രാഷ്ട്രങ്ങളിലേക്കുള്ള വ്യാപാര കമ്മിയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: 25 രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യയുടെ വ്യാപാരം കമ്മി മൂന്ന് വര്‍ഷത്തിനിടയില്‍ വര്‍ധിച്ചു. ദക്ഷിണകൊറിയ, ജപ്പാന്‍, ഇറാഖ്, സൗദി അറേബ്യ തുടങ്ങി 25 രാജ്യങ്ങളുമായുള്ള വ്യാപാര ഇടപെടലില്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിച്ചുവെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയാല്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കി.  വിനമിയ നിരക്കിലുള്ള ചാഞ്ചാട്ടം, വായ്പയിലുള്ള ചിലവിടലിലുള്ള വര്‍ധനവ്,  കയറ്റുമതി, ഇറക്കുമതി ചിലവിലുള്ള വര്‍ധനവ്  ഇതെല്ലാം വ്യാപാരത്തില്‍ ബാധിച്ചിട്ടുണ്ടെന്നാണ് ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. ഇറകകുമതിയിലെയും കയറ്റുമതിയിലെയുമുള്ള അന്തരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപാര കമ്മി കണക്കാക്കുന്നത്. 

കയറ്റുമതിയില്‍ രാജ്യം വളര്‍ച്ച പ്രകടമാക്കുമ്പോഴും, ഇറക്കുമതിയില്‍ ചില ഉതപ്പന്നങ്ങള്‍ കടന്നുവരുന്നത് വ്യാപാര കമ്മി അധികരിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട. ക്രൂഡ് ഓയില്‍ , ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍, രാസ  പദാര്‍ത്ഥങ്ങള്‍, സ്റ്റീല്‍  എന്നിവയുടെ ഇറക്കുമതി വര്‍ഝധിച്ചത് മൂലമാണ് രാജ്യത്ത് വ്യാപാര കമ്മി അധികരിക്കുന്നതിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇറക്കുമതിയില്‍ ഈ ഉതപ്പന്നങ്ങളുടെ അധിക ചിലവ് വരുന്നതിന്റെ  കാരണം കൂടുതല്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തനമാക്കിയിട്ടുണ്ട്. 

അതേസമയം കൊറിയ, ജപ്പാന്‍, ജര്‍മ്മനി, സൗദി അറേബ്യ, എന്നിവടങ്ങളിലേക്കുള്ള വ്യാപാര കമ്മി ഇങ്ങനെയാണ്. 12 ബില്യണ്‍ ഡോളര്‍, 9 ബില്യണ്‍ ഡോളര്‍, 6.25 ബില്യണ്‍ ഡോളര്‍, 2058 ബില്യണ്‍ ഡോളര്‍, 22.9 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് യഥാക്രമം ഈ രാജ്യങ്ങളിലേക്കുള്ള വ്യാപരാ കമ്മി 2018-2019 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാപാര കമ്മി നിയന്ത്രിക്കാനുള്ള ഏറ്റവും, വിലയ വഴിയായി മുന്നിലുള്ളത് ഇറക്കുമതി കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കുക എന്നതാണ്. 

എന്നാല്‍ ഇന്ത്യ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍, രാസ പദാര്‍ത്ഥങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ വര്‍ധനവും, ഇറക്കുമതി ചിലവിലുള്ള വര്‍ധനവും മൂലം വ്യാപാര കമ്മിയില്‍ നിയന്ത്രണമുണ്ടാക്കുക ബുദ്ധിമുട്ടാണെന്നാണ് സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കയറ്റുമതി വര്‍ധിപ്പിച്ച് ഇറക്കുമതിയും ഇറക്കുമതിച്ചിലവും കുറക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചെന്നാണ് പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിട്ടുള്ളത്.

 

Author

Related Articles