News

ഐപിഒ സംഘടിപ്പിച്ച് ഐആര്‍ടിസി; ഒക്ടോബര്‍ മൂന്നിന് ഐപിഒ അവസാനിക്കും

ന്യൂഡല്‍ഹി: ഐആര്‍ടിസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന തുടങ്ങിയതായി റിപ്പോര്‍ട്ട്. ഐപിഒ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് നടക്കുക. ദീര്‍ഘകാല നിക്ഷേപം ലക്ഷ്യമിട്ടാണ് ഐആര്‍ടിസി ഓഹരി വില്‍പ്പന നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.അതേസമയം ഓഹരി വിപണിയില്‍ നടപ്പുവര്‍ഷം പ്രതീക്ഷിച്ച രീതിയില്‍ മുന്നേറ്റമുണ്ടാകില്ലെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. രാജ്യം അതിഭയങ്കരമായ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍. യുഎസ്-ചൈന വ്യാപാര തര്‍ക്കവും കാരണം നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്ന അവസ്ഥയാണുള്ളത്. ഇത് മൂലം വിവിധ കമ്പനികള്‍ ഐപിഒ നടത്താന്‍ നേരത്തെ തീരുമാനിച്ചെങ്കിലും പിന്നീടതില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്നാണ് വിവരം. 

കാറ്ററിങ്, പാക്കേജിങ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, പാക്കേജ്ഡ് ഡ്രിങ്ക്‌സ് വാട്ടര്‍, ഇ-ടിക്കറ്റിങ് എന്നീ നാല് വിഭാഗങ്ങളിലാണ് ഐആര്‍ടിസിയുടെ വരുമാനത്തിന്റെ ഉറവിടം. ഓഹരികള്‍ ഏറ്റെടുക്കാനായി നിക്ഷേപകര്‍ ഒഴുകിയെത്തിയേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ഐപിഒ തുടങ്ങി 30 ശതമാനത്തിലധികം ഓഹരികള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ഐആര്‍ടിസി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം നിക്ഷേപകര്‍ ഐപിഒയില്‍ കൂടുതല്‍ പ്രതീക്ഷയാണ് അര്‍പ്പിച്ചിരിക്കുന്നത്. പൊതു വിപണിയില്‍ നിന്ന് 650 കോടി രൂപയോളം സമാഹരിക്കുക എന്നതാണ് ഐആര്‍ടിസി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലയുള്ള 2.1 കോടി ഓഹരികളാണ് ഐആര്‍ടിസി വിറ്റഴിക്കാന്‍ പോകുന്നത്.

Author

Related Articles