ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ചുവടുറപ്പിക്കുന്നവര്ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് ജപ്പാന്
വിതരണശൃംഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതിന് കമ്പനികള്‍ക്ക് ജപ്പാന് ആനുകൂല്യം പ്രഖ്യാപിച്ചു.
നിര്‍മാണ യൂണിറ്റുകള്‍ ഒരുപ്രദേശത്തുമാത്രമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുകുകൂടി ഇതിനു പിന്നില്‍ ലക്ഷ്യമുണ്ട്. ഇലക്ട്രോണിക്, മെഡിക്കല്‍ ഉപകരണ നിര്‍മാണയൂണിറ്റുകളാകും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങലിലേയ്ക്ക് മാറ്റുന്നതെന്ന് നിക്കി ഏഷ്യന്‍ റിവ്യു റിപ്പോര്‍ട്ട് ചെയ്തു.
ആസിയാന്‍ രാജ്യങ്ങളിലേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇടക്കാല ബജറ്റില്‍ ഇതിനായി 23.5 ബില്യണ്‍ യെന്‍(221 മില്യണ്‍ യുഎസ് ഡോളര്‍)ആണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി നീക്കിവെച്ചിട്ടുള്ളത്.
നിലവില്‍ ചൈന കേന്ദ്രീകരിച്ചാണ് ജപ്പാന് കമ്പനികളുടെ നിര്‍മാണ ശൃംഖലകള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ആനുകൂല്യം നല്‍കുന്നതിനുള്ള അപേക്ഷകള്‍ ജൂണ്‍വരെയാണ് സ്വീകരിച്ചത്. ഇതുപ്രകാരം 30 പൊജക്ടുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. രണ്ടാംഘട്ട പദ്ധതിയും ജപ്പാന് ഉടനെ നടപ്പാക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍