നാലാം പാദത്തില്‍ നേട്ടവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര
2021-22 സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ (പിഎടി) 427 ശതമാനം വര്‍ധനവുമായി ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര. നികുതിക്ക് ശേഷമുള്ള ലാഭം കഴിഞ്ഞ കാലയളവിലെ 245 കോടി രൂപയില്‍ നിന്ന് 1,292 കോടി രൂപയായാണ് ഉയര്‍ന്നത്. 17,124 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തിലെ 13,356 കോടി രൂപയേക്കാള്‍ 28 ശതമാനം വര്‍ധന.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ നാല് മടങ്ങാണ് വര്‍ധിച്ചത്. അറ്റാദായം 984 കോടി രൂപയില്‍ നിന്ന് 401 ശതമാനം ഉയര്‍ന്ന് 4,935 കോടി രൂപയായി. വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 29 ശതമാനം വര്‍ധിച്ച് 57,446 കോടി രൂപയായി. കൂടാതെ, 5 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 11.55 രൂപ ലാഭവിഹിതവും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള മഹീന്ദ്ര ആന്റ് മഹീന്ദ്ര ഇന്നലെ 947.95 രൂപ എന്ന നിലയിലാണ് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍