ആരോഗ്യപരിരക്ഷയില്‍ ഇന്ത്യക്കാര്‍ പിന്നിലെന്ന് സര്‍വേഫലം
ദില്ലി: ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ വളരെ പിന്നിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. സ്റ്റാറ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് നാഷനല്‍ സ്റ്റാറ്റിക്സ് ഓഫീസ് നടത്തിയ സര്‍വേഫലം പുറത്തുവിട്ടത്. ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ 14 ശതമാനം ആളുകളും നഗരവാസികളില്‍ 19% പേരും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നു. ഇതില്‍ യഥാക്രമം 13% ഗ്രാമവാസികള്‍ക്കും 9% നഗരവാസികള്‍ക്കും സര്‍ക്കാരിന്റെ ഇന്‍ഷൂറന്‍സ് പദ്ധതികളിലാണ് അംഗങ്ങളായിട്ടുള്ളത്.
കടാതെ ഗ്രാമീണജനസംഖ്യയുടെ ഒരു ശതമാനം ആളുകള്‍ക്കും നഗരവാസികളില്‍ ആറുശതമാനത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇന്‍ഷൂറന്‍സാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആരോഗ്യപദ്ധതികളുമായി ബന്ധപ്പെട്ട് സര്ക്കാര്യപൊതു ഹോസ്പിറ്റലുകളില്‍ 4,452 രൂപയാണ് രോഗികളുടെ ശരാശരി ചികിത്സാചെലവ്. സ്വകാര്യ ആശുപത്രികളിലെ ശരാശരി ചെലവ് 31845 രൂപയാണ്. 2017-2018 കാലഘട്ടത്തില്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടാണിത്. ആകെ 1.13,823 കുടുംബങ്ങളും നിന്നും അഞ്ചുലക്ഷം ആളുകളും ആണ് സര്‍വേയില്‍ പങ്കെടുത്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍