News

വിദേശികള്‍ക്ക് കൂടുതല്‍ ചിലവ് വഹിക്കേണ്ടി വരുന്ന ഇന്ത്യന്‍ നഗരം മുംബൈയാണെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വിദേശികള്‍ക്ക് ഏറ്റവും ചിലവ് കൂടിയ ഇന്ത്യന്‍ നഗരം മുബൈയാണെന്ന് റിപ്പോര്‍ട്ട്. ആഗോള കണ്‍സള്‍ട്ടിംഗ് കമ്പനിയായ മെര്‍സര്‍ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ആഗോള തലത്തില്‍ 209 നഗരങ്ങളെ കേന്ദ്രീകരിച്ചാണ് മെര്‍സര്‍ സര്‍വേ നടത്തിയിട്ടുള്ളത്. ജീവിത നിലവാരവും, നഗരത്തിലെ അടിസ്ഥാന ചിലവും കണക്കിലെടുത്ത് നടത്തിയ പഠനത്തില്‍ മുംബൈ നഗരം ആഗോളതലത്തില്‍ ചിലവിന്റെ അടിസ്ഥാനത്തില്‍ 67ാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ട്. 

ഭക്ഷണം, റൂം വാടക എന്നിവയ്‌ക്കെല്ലാം മുംബൈ നഗരത്തില്‍ കൂടുതല്‍ ചിലവാണ് നല്‍കേണ്ടി വരുന്നുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി 118ാം സ്ഥാനത്താണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ചെന്നൈ 154ാം സ്ഥാനത്തും, ബംഗളൂരു 179ാം സ്ഥാനത്തുമാണ് ഇടംപിടിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. യുഎസ് ഡോളറിനെതിരെ ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളില്‍ ഇടിവ് രേഖപ്പെടുത്തിയത് മൂലമാണ് നഗരങ്ങളിലെ ചിലവ് അധികരിച്ചത്. 

ഏഷ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളിലാണ് ഏറ്റവുമധികം ചിലവ് കൂടുതല്‍ വരുന്ന നഗരങ്ങളെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഭവന വാടക വര്‍ധിച്ചതും, ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വില വര്‍ധിച്ചതുമാണ് നഗരങ്ങളില്‍ കൂടുതല്‍ ചിലവ് അധികരിക്കാന്‍ കാരണം.  ആഗോള തലത്തില്‍ ഏറ്റവുമധികം ചിലവ് കൂടുതലുള്ള നഗരം ഹോങ്‌കോങാണെന്നാണ് റിപ്പോര്‍ട്ട്. ബെയ്ജിങ്  എട്ടാം സ്ഥാനത്തും, ന്യൂയോര്‍ക്ക്് സിറ്റി 9ാം സ്ഥാനത്തുമാണ് സര്‍ലവേ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ഡോളറിന്റെ മൂല്യത്തിലുള്ള കുതിച്ചുചാട്ടമാണ് നഗരങ്ങളില്‍ കൂടുതല്‍ ചിലവ് അധികരിക്കുന്നതിന് കാരണം. 

 

Author

Related Articles