പാലുത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിനെതിരെ അമുല്‍ രംഗത്ത്; ഇറക്കുമതി ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയാകും
ന്യൂഡല്‍ഹി: പാല് ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിനെതിരെ രാജ്യത്തെ പ്രമുഖ പാലുത്പാദന സഹകരണ സംഘമായ നാഷണല്‍ ഡെയ്റി ഡിവലപ്മെന്റ് ബോര്‍ഡ് (എന്‍ഡിഡിബി) രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. പാല് ഇറക്കുമതി ചര്‍ച്ചകള്‍ക്കെതിരെയും പാലുത്പാദന സംഘം രംഗത്തെത്തിയിട്ടുണ്ട്. ഇറക്കുമതി രാജ്യത്തെ പാലുത്പാദനത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് വലിയ തിരിച്ചടികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആസിയാന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്, സൗത്ത് കൊറിയ എന്നിവടങ്ങളില്‍ നിന്നെല്ലാം പാല് ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിരെയും സഹകരണ സംഘം രംഗത്തെത്തിയിട്ടുണ്ട്.
ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര സഹകരണം ശക്തിപ്പെടുത്താനുള്ള നീക്കത്തെയും സംഘം എതിര്‍ത്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇറക്കുമതി നികുതി കുറച്ച് പാലുത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ രാജ്യത്തെ ക്ഷീര കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് അകപ്പെടും. അതേസമയം ന്യൂസിലാന്‍ഡില്‍ നിന്ന് രാജ്യം ആകെ ഇറക്കുമതി ചെയ്ത പാലുത്പ്പന്നം ഏകദേശം 5.4 ബില്യണ്‍ ഡോളര്‍ മൂല്യം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍