ഫോക്സ് വാഗണിനെതിരെ കടിഞ്ഞാണിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍; 24 മണിക്കൂറിനുള്ളില്‍ 100 കോടി പിഴ അടച്ചു തീര്‍ക്കണം
ന്യൂഡല്‍ഹി: ജര്‍മന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഫോക്സ് വാഗണിനെതിരെ കടിഞ്ഞാണിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍. 24 മണിക്കൂറിനുള്ളില്‍ 100 കോടി രൂപ കമ്പനി പിഴയടക്കണമെന്നാണ് ഉത്തരവ്. വാഹനങ്ങളിലെ മലിനീകരണ പരിശോധ നടത്തിയതില്‍ കൃത്രിമം കാട്ടിയതിന്റെ പേരിലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇത്തരമൊരു നടപടിയെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് പിഴ അടച്ച് തീര്‍ത്തില്ലെങ്കില്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവുണ്ട്.
2018 നവംബറിലാണ് കേന്ദ്ര മലിനീകരണ ബോര്‍ഡ് പിഴയടക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരക്കാത്തതിനാലാണ് കമ്പനിക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണല്‍ കടിഞ്ഞാണിട്ട് പുതിയ ഉത്തരവിറക്കിയത്. തലസ്ഥാന നഗരി കേന്ദ്രമാക്കി നടത്തിയ പഠനത്തിലാണ് ഫേക്സ് വാഗണ്‍ കൃത്രിമം കാട്ടിയെന്ന് ബോധ്യപ്പെട്ടത്. ഏകദേശം 171.34 കോടി രൂപയുടെ നഷ്ടം ഇത് മൂലം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ കൃത്രിമം കാട്ടി 3.23 ലക്ഷം കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍