3 വര്‍ഷത്തിനിടയില്‍ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 5,12,919 പരാതികള്‍
രാജ്യത്ത് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കെതിരെ 2019 ഏപ്രിലിനും 2021 നവംബറിനും ഇടയില്‍ രജിസ്റ്റര്‍ ചെയ്തത് 5,12,919 പരാതികള്‍. ഉപഭോക്തൃ കാര്യ മന്ത്രി അശ്വിനി കുമ ചൗബേ രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കാലയളവില്‍ 64,924 കേസുകളാണ് മഹാരാഷ്ട്രയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശില്‍ 63,265 കേസുകളും ഡല്‍ഹിയില്‍ 50,522 പരാതികളും രജിസ്റ്റര്‍ ചെയ്തു.
പരാതി പരിഹാരം സംബന്ധിച്ച് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ഇ-കൊമേഴ്സ്) റൂള്‍സ്, 2020 ല്‍ റൂള്‍ 5 (3)(ല) യിലാണ് വിശദീകരിക്കുന്നത്. ഇത് പൊതുജനത്തെ അറിയിക്കണമെന്നും ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സി.സി.പി.എ 2021 ഒക്ടോബര്‍ ഒന്നിന് പുറത്തിറക്കിയ അഡൈ്വസറിയില്‍ വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍