News

ജെറ്റ് എയര്‍വേസിന്റെ അബുദാബി സര്‍വീസ് റദ്ദ് ചെയ്തു; സര്‍വീസ് റദ്ദ് ചെയ്തതോടെ പ്രതിസന്ധി രൂക്ഷം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ  വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്‌സില്‍ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. കമ്പനിയുടെ കൈവശമുള്ള 117 വിമാനങ്ങളില്‍ 60 എണ്ണം സര്‍വീസ് നിര്‍ത്തലാക്കി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ രാജ്യത്തെ നിരവിധി സര്‍വീസ് നിര്‍ത്തിവെക്കുന്നതിന് കമ്പനി നിര്‍ബന്ധിതരായി. സര്‍വീസുമായി ബന്ധപ്പെട്ട കണക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടില്ല എന്നാണ് അറിവ്. അതേസമയം ജെറ്റില്‍ ഇനി നിക്ഷേപം നടത്തില്ലെന്ന് എത്തിഹാദ് വ്യക്തമാക്കുകയും ചെയ്തു. 

ജെറ്റിന്റെ അബുദാബിയിലേക്കുള്ള സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്. അവിടെ നിന്നുള്ളസര്‍വീസുകളെല്ലാം അവസാനിപ്പിച്ചെന്നും ഇനി തുടരില്ലെന്നും വ്യക്തമാക്കി എത്തിഹാദ് രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയെ ഇനി മുന്നോട്ട് കൊണ്ടു പോവുക അത്ര എളുപ്പമല്ലെന്നാണ് എത്തിഹാദ് പറയുന്നത്. യാത്ര മുടങ്ങിയവര്‍ക്ക് എത്തിഹാദ് ടിക്കറ്റ് മാറ്റി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ടിക്കറ്റിന് വാങ്ങിയ തുക തിരിച്ചു നല്‍കുമെന്നും താത്പര്യമുള്ളവര്‍ക്ക് യാത്രക്കാര്‍ക്ക് അത് സ്വീകരിക്കാമെന്നും എത്തിഹാദ് അറിയിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേസിന്റെ ഒഹരി പങ്കാളിത്തം ഉയര്‍ത്തില്ലെന്ന് എത്തിഹാദ് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി വിതരണം ചെയ്യാന്‍ പറ്റാതെ കടബാധ്യതയില്‍ മുങ്ങിയിരിക്കുകയാണ് ജെറ്റ് എയര്‍വേസ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിക്ക് 100  കോടി ഡോളര്‍ കടബാധ്യതയാണ് ഉള്ളത്. ജീവനക്കാരുടെ  ശമ്പളം മുടങ്ങുകയു ചെയ്തതതോടെ കമ്പനിയുടെ വിശ്വാസം പോലും നഷ്ടപ്പെട്ടു. അതേസമയം കടബാധ്യത കുറക്കുന്നതടക്കമുള്ള നടപടി സ്വീകരിച്ചു വരികയാണെന്നാണ് ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ പറയുന്നു. ബാങ്കുമായി കൂടുതല്‍ ചര്‍ച്ചകളും നടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കടബാധ്യത തീര്‍ക്കുന്നതിന് വേണ്ടി നരേഷ് ഗോയാല്‍ 750 കോടി രൂപ എത്തിഹാദ് എയര്‍വേയ്‌സിനോട് ആവശ്യപ്പെട്ടിരുന്നു ഇതെല്ലാം നിരിസിച്ചിരിക്കുകയാണ് എത്തിഹാദ്.

 

Author

Related Articles