പൊതുമേഖലാ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ മൂലധനമുണ്ടെന്ന് ധനമന്ത്രി: എംഎസ്എംഇ മേഖലയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക പ്രധാന ലക്ഷ്യം
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളുടെ കൈവശം ആവശ്യമായ മൂലധനമുണ്ടെന്ന് വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന് രംഗത്ത്. പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇക്കാര്യം വ്യക്തമാക്കുള്ളത്. അതേസമയം എംഎസ്എംഇ മേഖയുടെ വളര്‍ച്ചയ്ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എംഎസ്എംഇ മേഖയ്ക്ക് ബില്‍ ഡിസ്ക്കൗണ്ട് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
40,000 കോടി രൂപയോളമാണ് രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ എംഎസ്എംഇ മേഖലയ്ക്ക് ആകെ കൊടുത്തുവീട്ടാനുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ദീപാവലിക്ക് മുന്‍പ് എംഎസ്എംഇ മേഖലയ്ക്ക് ലഭിക്കാനുള്ള പണം തിരികെ വാങ്ങാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതയും റിപ്പോര്‍ട്ടുകളുണ്ട്. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ വിപുലമായ വായ്പാ മേളയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
രാജ്യത്തെ പൊതുമേഖലാ ബെങ്കുകള് ഒക്ടോബര്‍ ഒന്നുമുതല്‍ ഒമ്പത് വരെ സംഘടിപ്പിച്ച് വായ്പാ മേളയിലൂടെ 81,781 കോടി രൂപയോളം വിതരണം ചെയ്തുവെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി. പുതിയ സംരംഭകര്‍ക്ക് മാത്രമായി വായ്പാ മേളയിലൂടെ 34,342 കോടി രൂപയോളമാണ് ഒക്ടോബര്‍ ഒന്നുമതുതല് ഒമ്പത് വരെ ആകെ വിതരണം ചെയ്തത്.
രാജ്യത്തെ മാന്ദ്യത്തെ ചെറുത്ത് തോത്പ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ 400 ജില്ലകളില്‍ പൊതുമേഖലാ ബാങ്കുകള്‍ വിപുലമായ വായ്പാ മേള സംഘടിപ്പിക്കുന്നത്. വായ്പാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പൊതുമേഖലാ ബാങ്കുകള്‍ വായ്പാ മേള സംഘടിപ്പിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് വിപുലമായ വായ്പാ മേള സംഘടിപ്പിച്ചത്.
രണ്ട് ഘട്ടങ്ങളിലായാണ് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ വായ്പാ മേള സംഘടിപ്പിക്കുന്നത്. 150 ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ വായ്പാ മേള സംഘടിപ്പിക്കുന്നത്. ഉത്സവ സീസണായതിനാല്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ വിപുലപ്പെടുത്തുകയെന്നതാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിക്കുന്ന വായ്പാ മേള രാജ്യത്തെ 400 ജില്ലകളിലാണ് വിപുലമായി നടപ്പിലാക്കുക.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍