റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്ക് ആയി സിഎസ്ബി ബാങ്ക്; നേട്ടങ്ങള്‍ ഇങ്ങനെ
റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്ക് ആയി സിഎസ്ബി ബാങ്കിനെ എംപാനല്‍ ചെയ്തു. ഇതോടു കൂടി സിഎസ്ബി ബാങ്കിന് റിസര്‍വ് ബാങ്ക് ചുമതലപ്പെടുത്തിയത് പ്രകാരമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പൊതു ബാങ്കിംഗ് ഇടപാടുകള്‍ നടത്താനാവും. നികുതി പിരിവുകള്‍, പെന്ഷന് നല്കല്, സ്റ്റാമ്പ് തീരുവ ശേഖരിക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുമായും വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുമായും ധാരണയിലെത്താന്‍ റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്ക് എന്ന നിലയില്‍ സിഎസ്ബി ബാങ്കിനു സാധിക്കും.
ടിഡിഎസ്, ജിഎസ്ടി, സ്റ്റാമ്പ് തീരുവ, രജിസ്ട്രേഷന്, വസ്തു നികുതി, മൂല്യ വര്‍ധിത നികുതി, പ്രൊഫഷണല്‍ നികുതി തുടങ്ങിവ വഴി സര്‍ക്കാരുമായി ബന്ധപ്പെട്ട വിപുലമായ ഇടപാടുകള്‍ സിഎസ്ബി ബാങ്കിനു നടത്താനാവും. രാജ്യ വ്യാപകമായി 562 ശാഖകളോടു കൂടിയ തങ്ങളുടെ ശൃംഖലയുടെ സഹായത്താല്‍ ഉപഭോക്താക്കളും സര്‍ക്കാരും തമ്മിലുള്ള ഇടപാടുകള്‍ ലളിതമായി നടത്താന്‍ കഴിയുമെന്ന് സിഎസ്ബി ബാങ്ക് റീറ്റെയ്ല്‍ ബാങ്കിംഗ് വിഭാഗം മേധാവി നരേന്ദ്ര ഡിക്ഷിത്ത് ചൂണ്ടിക്കാട്ടി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍