ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അതിവേഗത്തില്‍ തിരിച്ചു വരികയാണെന്ന് എസ്&പി ഗ്ലോബല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അതിവേഗത്തില്‍ തിരിച്ചു വരികയാണെന്ന് റേറ്റിങ് ഏജന്‍സിയായ എസ്&പി ഗ്ലോബല്‍. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം സ്ഥിതി മെച്ചപ്പെടുകയാണെന്നും എസ്&പി വ്യക്തമാക്കുന്നു. അതേസമയം, ചൈനയുടെ വളര്‍ച്ച കുറയാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി പ്രവചിക്കുന്നു. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്ഗ്രാന്ഡെയിലുണ്ടായ പ്രതിസന്ധിയാണ് ചൈനക്ക് തിരിച്ചടിയാവുക.
2022 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായിരിക്കുമെന്നും ഏജന്‍സി വ്യക്തമാക്കുന്നു. അതേസമയം ചൈനയുടെ വളര്‍ച്ചാനിരക്ക് 30 ബേസിക് പോയിന്റ് കുറച്ച് എട്ട് ശതമാനമാക്കി.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കോവിഡ് രണ്ടാം തരംഗം മൂലം വലിയ സാമ്പത്തിക തിരിച്ചടിയുണ്ടായി. എന്നാല്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ചുവന്നുവെന്നും എസ്&പി വ്യക്തമാക്കുന്നു. അതേസമയം, പണപ്പെരുപ്പവും പൊതുകടം വര്‍ധിക്കുന്നതും ആശങ്കയാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍