സൗദി അറേബ്യ 100 ബില്യണ്‍ ഡോളറിന് നിക്ഷേപ പദ്ധതികളില്‍ ഇന്ത്യയുമായി ധാരണയില്‍
സൗദി അറേബ്യ വിവിധ മേഖലഖകളില്‍ 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയില്‍ ഇന്ത്യയില്‍ നടത്തുമെന്ന് സൗദി കീരിടവകാശി മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടവകാശി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഒത്തുചേര്‍ന്ന വേദിയിലാണ് ഈ സംയുക്ത പ്രസ്താവന. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ സൗദി കിരീടവകാശി 20 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദി ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇന്ത്യയും സൗദി അറേബ്യയും ഏറ്റവുമധികം ധാരണയിലെത്തുക ഐടി മേഖലയിലെ നിക്ഷേപ കരാറുകളിലാണ്. നിക്ഷേപത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
2016ല്‍ 44 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സൗദിഅറേബ്യ ഇന്ത്യയില്‍ നടത്തിയത്. ഊര്‍ജം, പെട്രോളിയം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാണ് സൗദി അറേബ്യനിക്ഷേപം നടത്തുക. നിക്ഷേപത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍