വാള്‍മാര്‍ട്ട് ഇന്ത്യയെ ഏറ്റെടുത്ത ഫ്ലിപ്കാര്‍ട്ട് നടപടിക്കെതിരെ പരാതി; ബിസിനസ് തകരുമോയെന്ന ആശങ്കയില്‍ വ്യാപാരികള്‍
മുംബൈ: വാള്‍മാര്‍ട്ട് ഇന്ത്യയെ ഏറ്റെടുത്ത ഫ്ലിപ്കാര്‍ട്ടിന്റെ നടപടിക്കെതിരെ ഓള് ഇന്ത്യ ഓണ്‍ലൈന്‍ വെന്റേര്‍സ് അസോസിയേഷന് പരാതി നല്കി. കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യക്കാണ് പരാതി നല്‍കിയത്. ഇടപാടിലൂടെ വാള്‍മാര്‍ട്ട് ഇന്ത്യയിലെ വില്‍പ്പനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
ഫ്ലിപ്കാര്‍ട്ട് അടുത്തിടെ തുടങ്ങിയ പലചരക്ക് വിപണിയായ ഫ്ലിപ്കാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വാള്‍മാര്‍ട്ട് ഇന്ത്യയുടെ സെല്ലേര്‍സ് കൂടിയ ഡിസ്കൗണ്ടില്‍ സാധനങ്ങള്‍ വില്‍ക്കുമെന്ന ആശങ്ക പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഫ്ലിപ്കാര്‍ട്ടിനെതിരെ അന്വേഷണം നടത്താന്‍ നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രൈബ്യൂണല്‍ സിസിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിപണിയിലെ മേല്‍ക്കോയ്മയുമായി ബന്ധപ്പെട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വാള്‍മാര്‍ട്ട് ഇന്ത്യയെ ഏറ്റെടുത്ത് ഹോള്‍സെയില്‍ വിപണിയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിച്ചിരിക്കുകയാണ് ഫ്ലിപ്കാര്‍ട്ട്. ഈയിടെ ഫ്ലിപ്കാര്‍ട്ട് ഹോള്‍സെയില്‍ എന്ന പുതിയ സംരംഭത്തിനും തുടക്കം കുറിച്ചിരുന്നു. ഒന്‍പത് സംസ്ഥാനങ്ങളിലായി 28 ബെസ്റ്റ് പ്രൈസ് സ്റ്റോറുകള്‍ ഫ്ലിപ്കാര്‍ട്ട് നടത്തുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍