News

വേതാന്ത സ്റ്റെര്‍ലൈറ്റ് അടച്ചു പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ്; കമ്പനി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ വേദാന്ത സ്‌റ്റെര്‍ലൈറ്റ് കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദ് ചെയ്തു. ദേശീയ ഹരിത ട്രിബ്യൂണല്‍ അധികാര പരിധി മറികടന്നാണ് കമ്പനിക്ക് പ്രവര്‍ത്തന അനുമതി നല്‍കിയതെന്ന് കോടതി കണ്ടെത്തി. കമ്പനിയുടെ പ്രവര്‍ത്തനം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത് കൊണ്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ കമ്പനി അടച്ചു പൂട്ടണമെന്ന ഉത്തരവിറക്കിയത്. ഇതിനെതിരെ കമ്പനിക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കിയ ഉത്തരവാണിപ്പോള്‍ സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്. ചെമ്പ് ്ഖനനം തുടരാനുള്ള അനുമതിയും ട്രിബ്യൂണല്‍ നല്‍കിയിരുന്നു. 

കഴിഞ്ഞ ഡിസംബര്‍ 15നാണ് വേദാന്തക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കിയത്. കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്  2018 ഏപ്രില്‍ മാസത്തില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ സമരത്തില്‍ 13 പേരുടെ ജീവന്‍ പൊലിഞ്ഞു പോയിട്ടുണ്ട്.  തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് ഉത്തരവിറക്കിയിരുന്നു. ദേശീയ ഹരിതി ട്രിബ്യൂണല്‍ അനുമതി നല്‍കിയ ഉത്തരവാണിപ്പോള്‍ സുപ്രീം കോടതി റദ്ദ് ചെയ്തിട്ടുള്ളത്. അതേസമയം സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിനെതിരെ വേതാന്തക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്ന്  സുപ്രീം കോടതി വ്യക്തമാക്കി.

 

Author

Related Articles