News

കമ്പനി തട്ടിപ്പുകള്‍ തടയാന്‍ സെബിയുടെ നീക്കം; തട്ടിപ്പുകള്‍ പുറത്തുകൊണ്ടു വരുന്നവര്‍ക്ക് സെബി പാരിതോഷികം നല്‍കും

രാജ്യത്ത് കമ്പനി തട്ടിപ്പുകള്‍ അധികരിച്ചുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനി തട്ടിപ്പുകള്‍ കുറക്കാനും, തട്ടിപ്പുകള്‍ തടയാനും വേണ്ടി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചെയ്ഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ കമ്പനിക്കകത്ത് നടക്കുന്ന തട്ടിപ്പിനെ പറ്റി സെബിക്ക് വിവരങ്ങള്‍ക്ക് നല്‍കുന്നവര്‍ക്ക് പാരിതോഷികമടക്കം നല്‍കും. ഒരു കോടി രൂപ വരെ പാരിതോഷികം നല്‍കാനാണ് സെബി തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്ത് ശതമാനം വരെയാണ് സെബി പാരിതോഷിക തുക നല്‍കുക. 

അതേസമയം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്കുള്ള മാനദണ്ഡങ്ങള്‍ സെബി ലളിതമാക്കുകയും ചെയ്തു. ആഭ്യന്തര വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍മാറുന്ന ഘട്ടത്തിലാണ് സെബി മാനദണ്ഡങ്ങള്‍ ലളിതമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. സെബിയുടെ പുതിയ നീക്കത്തില്‍ വിപണിയില്‍ വന്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ജൂലൈ മാസത്തിലും, ഓഗസ്റ്റ് മാസത്തിലും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന്  21,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് പിന്‍വലിച്ചിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. സെബിയില്‍ നിന്ന് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ റേറ്റിങ് ഏജന്‍സികള്‍ക്ക് അനുമതിയും നല്‍കി. വായ്പാ വിവരങ്ങളും, കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.

Author

Related Articles