സൊമാറ്റോയ്ക്ക് പിന്നാലെ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് സ്വിഗ്ഗിയും; 1,100 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും
സൊമാറ്റോയ്ക്ക് ശേഷം, ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് സ്വിഗ്ഗി 14 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. 1,100 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. രാജ്യവ്യാപകമായി കൊറോണ വൈറസ് ലോക്ക്ഡൗണിനിടെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിയാണ് നടപടി. കൊറോണ പ്രധാന ഭക്ഷ്യ വിതരണ ബിസിനസുകളെയെല്ലാം സാരമായി ബാധിച്ചു. ഹ്രസ്വകാലത്തേക്ക് അത് തുടരുകയും ചെയുമെന്ന് സ്വിഗ്ഗിയുടെ സഹസ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജെറ്റി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
നടപടി ബാധിച്ച എല്ലാ ജീവനക്കാര്‍ക്കും അവരുടെ അറിയിപ്പ് കാലാവധിയും മറ്റൊന്നും പരിഗണിക്കാതെ കുറഞ്ഞത് 3 മാസത്തെ ശമ്പളം ലഭിക്കും. ഒരു ജീവനക്കാരന് സ്വിഗ്ഗിക്കൊപ്പം ചെലവഴിച്ച ഓരോ വര്‍ഷവും, കമ്പനി അവരുടെ അറിയിപ്പ് കാലയളവ് ശമ്പളത്തിന് പുറമേ എക്സ് ഗ്രേഷ്യയുടെ അധിക മാസവും നല്‍കും. അതായത്, ആരുടെയെങ്കിലും അറിയിപ്പ് കാലയളവ് മൂന്ന് മാസമാണെങ്കില്‍ അവര്‍ കമ്പനിയില്‍ അഞ്ച് വര്‍ഷം ചെലവഴിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് 8 മാസത്തെ ശമ്പളം ലഭിക്കും.
ടേക്ക്അവേ ഓര്‍ഡറുകള്‍ മാത്രം നിറവേറ്റുന്ന നിരവധി ക്ലൗഡ് അടുക്കളകള്‍ ഇതിനകം താല്‍ക്കാലികമായി അല്ലെങ്കില്‍ ശാശ്വതമായി അടച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 8,000 ത്തോളം ജീവനക്കാരാണ് സ്വിഗ്ഗിയില്‍ ഉണ്ടായിരുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍