വിസ്താരയില് ടാറ്റയുടേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും 900 കോടിയുടെ വന്‍ നിക്ഷേപം
ടാറ്റ സണ്‍സ് ലിമിറ്റഡും സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ സംയുക്ത സംരംഭമായ വിസ്റ്റാറയില് 900 കോടി രൂപ നിക്ഷേപിച്ചു.എയര്‍ബസ് എസ്, ബോയിംഗ് എന്നിവിടങ്ങളില്‍ നിന്ന് പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമാണ് നിക്ഷേപം വിനിയോഗിക്കുക.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 441 കോടി രൂപ കൂട്ടിച്ചേര്‍ത്തപ്പോള്‍ ടാറ്റ 459 കോടി രൂപയുടെ പുതിയ ഓഹരികള്‍ സ്വന്തമാക്കി. കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയവുമായി ടാറ്റ എസ്ഐഐ എയര്‍ലൈന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടാറ്റ സണ്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യഥാക്രമം 51 ശതമാനവും 49 ശതമാനവും വിസ്താരയില് ഉണ്ട്.
2023 ഓടെ വിസ്റ്റാറയിലെ ഫ്ളീറ്റില്‍ മൂന്ന് മടങ്ങ് വിപുലീകരിക്കുകയും സാമ്പത്തിക വേഗത വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ട് പെട്ടെന്ന് തന്നെ സാമ്പത്തിക നഷ്ടങ്ങള്‍ നികത്തി ലാഭകരമായി മുന്നേറാനുളള ശ്രമങ്ങളാണ് നടക്കുന്നത്. വിസ്താരയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍