നീരവ് മോദി അഴിക്കുള്ളില്‍ തന്നെ; ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി
ലണ്ടന്‍:പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും അന്യായമായി വായ്പ എടുത്ത് മുങ്ങിയ കേസില്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി തള്ളി. റിമാന്റ് കാലാവധി ജൂണ്‍ 27 വരെ നീട്ടിയെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയാല്‍ ഏത് ജയിലില്‍ പാര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇന്ത്യ തീരുമാനം അറിയിക്കണമെന്നും കോടതി പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ കേസില്‍ നീരവ് മോദി വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്. കൊടും കുറ്റവാളികള്‍ കഴിയുന്ന ജയിലാണിതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 29 ന് കേസില്‍ വീണ്ടും വാദമുണ്ടാകും. അതേസമയം കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യ ഉടന്‍ കൈമാറണമെന്നാണ് കോടതി ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. ഇതിനായി ഇന്ത്യക്ക് ആറാഴ്ച്ചത്തെ സമയം അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 19 നാണ് സ്കോട്ലാന്ഡ് യാര്‍ഡ് പോലീസ് നീരവ് മോദിയെ അറ്സ്റ്റ് ചെയ്തത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍