ആമസോണ്‍ പ്രൈമിന് തിരിച്ചടിയുമായി വാള്‍മാര്‍ട്ട്; വാള്‍മാര്‍ട്ട് പ്ലസ് സബ്സ്ക്രിപ്ഷന് പ്രോഗ്രാം സെപ്റ്റംബര്‍ 15 ന്
ഒടുവില്‍ ആമസോണ്‍ പ്രൈമിന് എതിരെയുള്ള വാള്‍മാര്‍ട്ടിന്റെ മറുപടി രംഗത്തെത്തുന്നു. വാള്‍മാര്‍ട്ട് പ്ലസ് എന്ന് വിളിക്കുന്ന പുതിയ സബ്സ്ക്രിപ്ഷന് പ്രോഗ്രാം സെപ്റ്റംബര്‍ 15 ന് ലഭ്യമാകുമെന്ന് ലോകത്തെ ഏറ്റവും വലിയ റീട്ടെയിലറായ വാള്‍മാര്‍ട്ട് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതിവര്‍ഷം 98 ഡോളറാണ് വാള്‍മാര്‍ട്ട് പ്ലസിന്റെ വരിസംഖ്യ, അതായത് ആമസോണ്‍ പ്രൈമിനേക്കാള്‍ കുറവ്. ആമസോണ്‍ പ്രൈം വാര്‍ഷിക അംഗത്വത്തിനാവട്ടെ 119 ഡോളറാണ്.
പലചരക്ക് സാധനങ്ങള്ക്കുള്പ്പടെയുള്ള പരിധിയില്ലാത്ത സൗജന്യ ഡെലിവറിയും ഗ്യാസോലിന്‍ കിഴിവുകളും വാള്‍മാര്‍ട്ട് പ്ലസ് അംഗത്വത്തിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താനും അവരുടെ ദൈനംദിന ജീവിതം നിയന്ത്രിക്കാനും പോക്കറ്റ് ബുക്കുകള്‍ കൈകാര്യം ചെയ്യുന്നതിനും എളുപ്പമാക്കുന്ന ഒരു അംഗത്വ പ്രക്രിയ യാഥാര്‍ത്ഥ്യമാക്കാനാണ് കമ്പനി ശ്രമിച്ചതെന്ന് വാള്‍മാര്‍ട്ടിന്റെ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ ജാനി വൈറ്റ്സൈഡ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
കൊവിഡ് 19 മഹാമാരിയുടെ സമയത്ത് ഇ-കൊമേഴ്സില്‍ ഉപഭോക്തൃ താല്‍പ്പര്യം കുതിച്ചുയരാന്‍ എല്ലാത്താരം ചില്ലറ വ്യാപാരികളും ശ്രമിക്കുന്നതിനാല്‍ ആമസോണുമായുള്ള വാള്‍മാര്‍ട്ടിന്റെ മത്സരം വളരെയാധികം പ്രധാന്യമര്‍ഹിക്കുന്നു. ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കള്ക്കുമുള്ള കുറഞ്ഞ വില കാരണം, സമീപ മാസങ്ങളില്‍ ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്.
4,700 ലൊക്കേഷനുകളില്‍ വ്യാപിച്ചു കിടക്കുന്ന ബ്രിക്ക്-ആന്‍ഡ്-മോര്‍ട്ടാര്‍ സ്റ്റോര്‍ ശൃംഖലയും അതിന്റെ ഓണ്‍ലൈന്‍ ഡിവിഷന്റെ മെച്ചപ്പെടുത്തലുകളും കഴിഞ്ഞ പാദത്തില്‍ യുഎസിന്റെ വരുമാനം ഇരട്ടിയാക്കി. വാള്‍മാര്‍ട്ട് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച, നിലവിലുള്ള പലചരക്ക് വിതരണ സബ്സ്ക്രിപ്ഷന് വാള്‍മാര്‍ട്ട് പ്ലസ് വിപുലീകരിക്കുന്നുണ്ട്. വാള്‍മാര്‍ട്ട് പ്ലസ് ജൂലൈയില്‍ സമാരംഭിക്കാന്‍ സാധിക്കുമെന്നായിരുന്നു കമ്പനി നേരത്തെ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, കൊവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും സാരമായി ബാധിച്ചതിനാല്‍ ഇത് വൈകുകയായിരുന്നു. മുമ്പ് ഷിപ്പിംഗ് പാസ് എന്ന പ്രോഗ്രാം പരീക്ഷിച്ച് വാള്‍മാര്‍ട്ട്, ആമസോണ്‍ പ്രൈമിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും 2017 -ലിത് നിര്‍ത്തലാക്കി. ഇപ്പോള്‍ അനാവരണം ചെയ്യുന്ന പ്രതിമാസ സബ്സ്ക്രിപ്ഷന് സേവനത്തില്‍ നിന്നുള്ള ഫീസ് വാള്‍മാര്‍ട്ടിന്റെ യുഎസ് ഇ-കൊമേഴ്സ് ബിസിനസ് ലാഭം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍