നോട്ട് നിരോധനവും ജിഎസ്ടിയും പതജ്ജലിയുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കിയെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: പതജ്ഞലി ഗ്രൂിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭത്തിലുണ്ടായത് 10 ശതമാനം ഇടിവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം 2018 മാര്‍ച്ച് മാസം വരെ കമ്പനിയുടെ ലാഭം 2000 കോടി രൂപ വരെ ലാഭം നേടുമെന്ന പ്രവചനവും പ്രതീക്ഷയും ബാബാ രാംദേവ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 81 ഡോളര്‍ വരുമാന നേട്ടം മാത്രമാണ് ഈ കാലയളവില്‍ കമ്പനിക്ക് കൈവരിക്കാന്‍ സാധിച്ചതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം കമ്പനിയുടെ ലാഭത്തില്‍ ഇടിവ് വരാന്‍ കാരണം 2016 ല്‍ ഒന്നാം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനമാണെന്നാണ് റിപ്പോര്‍ട്ട്. 2017 ല്‍ നടപ്പിലാക്കിയ ജിഎസ്ടി നയവും കമ്പനിയുടെ വളര്‍ച്ചയ്ക്ക് കോട്ടം വരുന്നതിന് കാരണമായെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. അതേസമയം വിപണി രംഗത്ത് കമ്പനി കൂടുതല്‍ നേട്ടം കൊയ്യാനുള്ള പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ മുന്നോട്ടുവെക്കാന്‍ ആലോചിക്കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍