News

ഐപിഒ വഴി ഫണ്ട് സ്വരൂപിക്കുന്നതിനായി വിന്‍ഡ്ലാസ് ബയോടെക്

ഐപിഒ വഴി ഫണ്ട് സ്വരൂപിക്കുന്നതിനായി വിന്‍ഡ്ലാസ് ബയോടെക് ലിമിറ്റഡ് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ അപേക്ഷ ഫയല്‍ ചെയ്തു. ഐപിഒയില്‍ 165 കോടി രൂപയുടെ പുതിയ ഇഷ്യൂകളും നിലവിലെ പ്രൊമോട്ടര്‍മാരുടേയും ഷെയര്‍ഹോള്‍ഡര്‍മാരുടേയും 5.14 ദശലക്ഷം ഓഹരികളും ഉള്‍ക്കൊള്ളുന്നു.

വിംല വിന്‍ഡ്ലാസ് 1.14 ദശലക്ഷം ഓഹരികളും ടാനോ ഇന്ത്യ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് 4.01 ദശലക്ഷം ഓഹരികളും വില്‍ക്കുന്നതാണ് ഓഫര്‍. നിലവില്‍ വിംല വിന്‍ഡ്ലാസിന് 7.8 ശതമാനം ഓഹരികളും ടാനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് 22 ശതമാനം ഓഹരികളുമുണ്ട്. പ്രീ-ഐപിഒ പ്ലേസ്‌മെന്റ് വഴി 50 കോടി രൂപ സമാഹരിക്കാന്‍ ബുക്ക് റണ്ണിംഗ് മാനേജര്‍മാരുമായി കൂടിയാലോചിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ആങ്കര്‍ നിക്ഷേപകരുടെ ഓഫര്‍ കാലയളവ്, ഐപിഒ ആരംഭിക്കുന്ന തീയതിക്ക് ഒരു പ്രവൃത്തി ദിവസം മുമ്പുവരെയായിരിക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍, ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്സ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് മാനേജര്‍മാര്‍. ഇഷ്യുവില്‍ നിന്നുള്ള വരുമാനം ഡെറാഡൂണ്‍ പ്ലാന്റിലെ നിലവിലുള്ള സൗകര്യത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കുത്തിവയ്പ്പുകളുടെ അളവ് കൂട്ടുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കും.

വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായി 47.56 കോടി രൂപയും നിശ്ചിത കടം തിരിച്ചടയ്ക്കാന്‍ 20 കോടി രൂപയും കമ്പനി ഉപയോഗിക്കും. 2021 മാര്‍ച്ച് വരെ അതിന്റെ മൊത്തം കുടിശ്ശിക 32.16 കോടി രൂപയാണ്. 2020 ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 320.79 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് ഇത് 254.87 കോടി രൂപയായിരുന്നു. ഈ കാലയളവിലെ അറ്റാദായം 9.67 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 15.75 കോടി രൂപയായിരുന്നു.

Author

Related Articles