ഐടി കമ്പനികളില്‍ വന്‍ കൊഴിഞ്ഞുപോക്ക്; ആനുകൂല്യം വര്‍ധിപ്പിച്ച് രാജ്യത്തെ മുന്‍നിര കമ്പനികള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഐടി കമ്പനികളെല്ലാം വലിയ വെല്ലുവിളിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ശക്തമാണെന്നാണ് അഭിപ്രായം. എന്നാല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ രാജ്യത്തെ മുന്‍നിര കമ്പനികളെല്ലാം വലിയ നീക്കമാണ് ഇതിനകം തന്നെ നടത്തിയിട്ടുള്ളത്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാന്‍ രാജ്യത്തെ മുന്‍നിര കമ്പനിയായ വിപ്രോ 5000 ത്തോളം ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം. ജീവനക്കാരെ ഇതുവഴി സന്തോഷിപ്പിച്ച് കമ്പനിയില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ജൂണില്‍ അവസാനിച്ച പാദത്തില്‍ ഒരുലക്ഷം രൂപ റിറ്റന്ഷന് ബോണസായി കമ്പനി നല്‍കിയിരുന്നു. കമ്പനിയിലെ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിപ്രോയില്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് താരതമ്യേന കുറവായിരുന്നുവെന്നാണ് വിലയിരുത്തല്‍. വരുന്ന ഏതാനും പാദങ്ങള്‍ക്കുള്ളില്‍ കമ്പനി കൂടുതല്‍ നേട്ടം കൊയ്യാനുള്ള നീക്കമാണ് നടത്തുന്നത്. ജീവനക്കാരുടെ പരിശീലന സാധ്യതകള്‍, കഴിവുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയ നേട്ടം കൊയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍